ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹർജിയുമായി ബന്ധപ്പെട്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ തമിഴ്നാട് സർക്കാരിനോടു സുപ്രീം കോടതി. മുൻ പ്രധാനമന്ത്രിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഏജൻസിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, അന്വേഷണ ഏജൻസി (മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി) ഒന്നും ചെയ്യുന്നില്ലെന്നും ഇനി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ലെന്നും വിമർശിച്ചു.
കേസ് വീണ്ടും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, അന്വേഷണ ഏജൻസി (മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി) ഒന്നും ചെയ്യുന്നില്ലെന്നും ഇനി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ലെന്നും വിമർശിച്ചു.
കേസ് വീണ്ടും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.