കൊളംബോ: ആഭ്യന്തര യുദ്ധകാലത്ത് കാണാതായെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ഇരുപതിനായിരം പേരും മരിച്ചെന്നു ശ്രീലങ്ക സ്ഥിരീകരിച്ചു.
യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ ഹാനാ സിംഗറുമായി നടത്തിയ സംഭാഷണത്തിലാണ് പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ ഇക്കാര്യം പറഞ്ഞത്. ആദ്യമായാണ് ശ്രീലങ്ക ഒൗദ്യോഗികമായി ഇക്കാര്യം സമ്മതിക്കുന്നത്.
ഈ ഇരുപതിനായിരം പേരുടെയും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.ഇവരിൽ പലരെയും തമിഴ്പുലികൾ ബലമായി തങ്ങളുടെ അണികളിൽ ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവർക്ക് എന്തു സംഭവിച്ചെന്നു കുടുംബാംഗങ്ങൾക്കു വിവരമില്ലായിരുന്നതിനാലാണ് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആവശ്യമായ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്ക് ഇവരുടെ മരണസർട്ടിഫിക്കറ്റ് നൽകും.
2009ൽ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്നാണ് ആഭ്യന്തര യുദ്ധം അവസാനിച്ചത്.
യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗോട്ടാഭയയായിരുന്നു പ്രതിരോധ സെക്രട്ടറി. അന്ത്യഘട്ടത്തിൽ മാത്രം നാല്പതിനായിരം തമിഴ് സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിച്ചു.
എന്നാൽ ശ്രീലങ്കൻ സർക്കാർ ഇതു നിഷേധിക്കുകയാണ്.
സർക്കാർ സൈന്യവും തമിഴ് പുലികളും മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപണമുണ്ട്.
യുദ്ധക്കുറ്റ ട്രൈബ്യൂണൽ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് യുഎൻ നിർദേശിച്ചെങ്കിലും ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് മാറിമാറി വന്ന ശ്രീലങ്കൻ സർക്കാരുകൾ നിലപാടെടുത്തു.
യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ ഹാനാ സിംഗറുമായി നടത്തിയ സംഭാഷണത്തിലാണ് പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ ഇക്കാര്യം പറഞ്ഞത്. ആദ്യമായാണ് ശ്രീലങ്ക ഒൗദ്യോഗികമായി ഇക്കാര്യം സമ്മതിക്കുന്നത്.
ഈ ഇരുപതിനായിരം പേരുടെയും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.ഇവരിൽ പലരെയും തമിഴ്പുലികൾ ബലമായി തങ്ങളുടെ അണികളിൽ ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവർക്ക് എന്തു സംഭവിച്ചെന്നു കുടുംബാംഗങ്ങൾക്കു വിവരമില്ലായിരുന്നതിനാലാണ് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആവശ്യമായ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്ക് ഇവരുടെ മരണസർട്ടിഫിക്കറ്റ് നൽകും.
2009ൽ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്നാണ് ആഭ്യന്തര യുദ്ധം അവസാനിച്ചത്.
യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗോട്ടാഭയയായിരുന്നു പ്രതിരോധ സെക്രട്ടറി. അന്ത്യഘട്ടത്തിൽ മാത്രം നാല്പതിനായിരം തമിഴ് സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിച്ചു.
എന്നാൽ ശ്രീലങ്കൻ സർക്കാർ ഇതു നിഷേധിക്കുകയാണ്.
സർക്കാർ സൈന്യവും തമിഴ് പുലികളും മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപണമുണ്ട്.
യുദ്ധക്കുറ്റ ട്രൈബ്യൂണൽ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് യുഎൻ നിർദേശിച്ചെങ്കിലും ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് മാറിമാറി വന്ന ശ്രീലങ്കൻ സർക്കാരുകൾ നിലപാടെടുത്തു.