ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടക്കുന്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും തന്നെ ബാലനീതി നിയമ പ്രകാരമാണ് വിചാരണ ചെയ്യേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളിയത്. പ്രതിയുടെ വാദം പലതവണ കീഴ്കോടതികളും സുപ്രീംകോടതിയും പരിഗണിച്ചതാണെന്നു കോടതി വ്യക്തമാക്കി.
ഈ വാദമുന്നയിച്ച് കഴിഞ്ഞ മാസം പവൻ ഗുപ്ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നു വാദിച്ച അഭിഭാഷകൻ എ.പി. സിംഗ്, പ്രായം സംബന്ധിച്ച യഥാർഥ രേഖകൾ ഡൽഹി പോലീസ് മറച്ചുവയ്ക്കുകയായിരുന്നെന്നും പറഞ്ഞു.
നീതിപൂർവമല്ലാത്ത വിചാരണയാണ് നടന്നതെന്നും എ.പി. സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദം നേരത്തെ സുപ്രീംകോടതി പരിഗണിച്ചതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, ഒരേ കാര്യം തന്നെ വീണ്ടും ഉന്നയിക്കുന്നതുകൊണ്ട് എന്തുകാര്യമെന്ന് അഭിഭാഷകനോടു ചോദിച്ചു. ഇതനുവദിച്ചാൽ കേസിന് അന്ത്യമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ ഡൽഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പവൻ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.
ഈ വാദമുന്നയിച്ച് കഴിഞ്ഞ മാസം പവൻ ഗുപ്ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നു വാദിച്ച അഭിഭാഷകൻ എ.പി. സിംഗ്, പ്രായം സംബന്ധിച്ച യഥാർഥ രേഖകൾ ഡൽഹി പോലീസ് മറച്ചുവയ്ക്കുകയായിരുന്നെന്നും പറഞ്ഞു.
നീതിപൂർവമല്ലാത്ത വിചാരണയാണ് നടന്നതെന്നും എ.പി. സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദം നേരത്തെ സുപ്രീംകോടതി പരിഗണിച്ചതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, ഒരേ കാര്യം തന്നെ വീണ്ടും ഉന്നയിക്കുന്നതുകൊണ്ട് എന്തുകാര്യമെന്ന് അഭിഭാഷകനോടു ചോദിച്ചു. ഇതനുവദിച്ചാൽ കേസിന് അന്ത്യമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ ഡൽഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പവൻ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.