സ്വീറ്റ് കൊക്കോ

11:50 PM Jan 20, 2020 | Deepika.com
മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്‌ലാമായ ഓസ്ട്രേലിയൻ ഓപ്പണിനു മിന്നും തുടക്കം. കാട്ടുതീ പടർന്നു പിടിച്ച സാഹചര്യത്തിൽ പുക പ്രശ്നം സൃഷ്ടിക്കുമെന്ന് കരുതപ്പെട്ടെങ്കിലും മുൻനിശ്ചയിച്ചപ്രകാരം ഓസ്ട്രേലിയൻ ഓപ്പണ്‍ നടന്നു. മഴയുടെ അകന്പടിയും മത്സരങ്ങൾക്കു ലഭിച്ചു. ആദ്യ റൗണ്ടിൽ തരംഗമായത് അമേരിക്കയുടെ കൊക്കോ ഗഫ് എന്ന കൗമാര താരമായിരുന്നു.

തന്നേക്കാൾ 24 വയസ് പ്രായമുള്ള മുൻ ലോക ഒന്നാം നന്പർ താരമായ വീനസ് വില്യംസിനെ കൊക്കോ ഗഫ് ആദ്യ റൗണ്ടിൽ കീഴടക്കി. പതിനഞ്ചുകാരിയായ കൊക്കോ ഗഫ് ആണ് ചാന്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ 7-6 (5), 6-3നായിരുന്നു കൊക്കോയുടെ ജയം. കഴിഞ്ഞ വർഷം വിംബിൾഡണിന്‍റെ ആദ്യ റൗണ്ടിലും വീനസിനെ കീഴടക്കിയായിരുന്നു അമേരിക്കൻ കൗമാര താരം ഗ്രാൻസ്‌ലാം വേദിയിലേക്കെത്തിയത്.

വനിതാ സിംഗിൽസിൽ സെറീന വില്യംസ് റഷ്യയുടെ അനസ്താസ്യ പൊറ്റപോവയെ 6-0, 6-3നു കീഴടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ജപ്പാന്‍റെ നവോമി ഒസാക്ക, ഡെന്മാർക്കിന്‍റെ കരോളിന വോസ്നിയാസ്കി, ചെക് റിപ്പബ്ലിക്കിന്‍റെ പെട്ര ക്വിറ്റോവ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ജർമൻ താരം ജാൻ ലെനാർഡ് സ്ട്രഫിന്‍റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ: 7-6 (7-5), 6-2, 2-6, 6-1. സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡറർ 6-3, 6-2, 6-2ന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ ആദ്യ റൗണ്ടിൽ കീഴടക്കി.

ഗ്രീസിന്‍റെ സിറ്റ്സിപാസ്, ബൾഗേറിയയുടെ ദിമിത്രോവ് തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ സാം ഖുറേറി ക്രൊയേഷ്യയുടെ കോറിക്കിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ കടന്നു.