ലണ്ടൻ: ആറു മാസത്തിനകം സ്ഥാനമൊഴിയുമെന്ന് ബിബിസി ഡയറക്ടർ ജനറൽ ടോണി ഹാൾ പ്രഖ്യാപിച്ചു. സ്റ്റാഫിന് അയച്ച ഇമെയിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജോലിയിൽ തുടരാനാണ് ആഗ്രഹമെങ്കിലും സ്ഥാപനത്തിന്റെ താത്പര്യത്തിനു മുൻതൂക്കം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പീഡനക്കേസിൽ കുറ്റാരോപിതനായതിനെത്തുടർന്ന് ജിമ്മി സവിൽ പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ സല്പേരു നിലനിർത്തുക എന്ന ദൗത്യത്തോടെ 2013ൽ ഹാൾ ചുമതലയേറ്റത്. എന്നാൽ, ബിബിസിക്കെതിരേ പുതിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
പുരുഷന്മാർക്കു നല്കുന്നത്ര സാന്പത്തിക ആനുകൂല്യം സമാനജോലി ചെയ്യുന്ന വനിതകൾക്ക് ബിബിസി നിഷേധിച്ചതായി എംപ്ലോയ്മെന്റ് ട്രിബ്യൂണൽ കണ്ടെത്തി. ബിബിസി റിപ്പോർട്ടുകൾ പക്ഷപാതപരമാണെന്ന് ഈയിടെ പ്രധാനമന്ത്രി ബോറീസ് ജോൺസൻ ആരോപിച്ചതും കോർപറേഷന് ക്ഷീണമായി.
പീഡനക്കേസിൽ കുറ്റാരോപിതനായതിനെത്തുടർന്ന് ജിമ്മി സവിൽ പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ സല്പേരു നിലനിർത്തുക എന്ന ദൗത്യത്തോടെ 2013ൽ ഹാൾ ചുമതലയേറ്റത്. എന്നാൽ, ബിബിസിക്കെതിരേ പുതിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
പുരുഷന്മാർക്കു നല്കുന്നത്ര സാന്പത്തിക ആനുകൂല്യം സമാനജോലി ചെയ്യുന്ന വനിതകൾക്ക് ബിബിസി നിഷേധിച്ചതായി എംപ്ലോയ്മെന്റ് ട്രിബ്യൂണൽ കണ്ടെത്തി. ബിബിസി റിപ്പോർട്ടുകൾ പക്ഷപാതപരമാണെന്ന് ഈയിടെ പ്രധാനമന്ത്രി ബോറീസ് ജോൺസൻ ആരോപിച്ചതും കോർപറേഷന് ക്ഷീണമായി.