വിശാഖപട്ടണം: അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാൻ കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈലായ കെ-4ന്റെ പരീക്ഷണം വിജയകരം. ആന്ധ്ര തീരത്തായിരുന്നു ഇന്നലെ പരീക്ഷണം.
ആണവ പോർമുന വഹിക്കാൻ കഴിയുന്ന ഈ മിസൈൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്ര(ഡിആർഡിഒ)മാണു വികസിപ്പിക്കുന്നത്. 3,500 കിലോമീറ്ററാണ് ദൂരപരിധി. പരീക്ഷണങ്ങൾ പൂർത്തിയായാൽ തദ്ദേശീയമായി നിർമിക്കുന്ന അരിഹന്ത് ക്ലാസ് അണുശക്തി മുങ്ങിക്കപ്പലുകളിൽ വിന്യസിക്കും.
അഗ്നി മൂന്ന് മിസൈൽ അരിഹന്ത് ക്ലാസിൽ വിന്യസിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇന്ത്യ കെ-4 വികസിപ്പിക്കാൻ തുടങ്ങിയത്. 12 മീറ്റർ നീളവും 1.3 മീറ്റർ വ്യാസവും 17 ടൺ ഭാരവും കെ-4ന് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
മുങ്ങിക്കപ്പലുകളിൽ വിന്യസിക്കാനായി 700 കിലോമീറ്റർ ദൂരപരിധിയുള്ള ബിഒ-5 എന്ന മറ്റൊരു മിസൈലും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.
ആണവ പോർമുന വഹിക്കാൻ കഴിയുന്ന ഈ മിസൈൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്ര(ഡിആർഡിഒ)മാണു വികസിപ്പിക്കുന്നത്. 3,500 കിലോമീറ്ററാണ് ദൂരപരിധി. പരീക്ഷണങ്ങൾ പൂർത്തിയായാൽ തദ്ദേശീയമായി നിർമിക്കുന്ന അരിഹന്ത് ക്ലാസ് അണുശക്തി മുങ്ങിക്കപ്പലുകളിൽ വിന്യസിക്കും.
അഗ്നി മൂന്ന് മിസൈൽ അരിഹന്ത് ക്ലാസിൽ വിന്യസിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇന്ത്യ കെ-4 വികസിപ്പിക്കാൻ തുടങ്ങിയത്. 12 മീറ്റർ നീളവും 1.3 മീറ്റർ വ്യാസവും 17 ടൺ ഭാരവും കെ-4ന് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
മുങ്ങിക്കപ്പലുകളിൽ വിന്യസിക്കാനായി 700 കിലോമീറ്റർ ദൂരപരിധിയുള്ള ബിഒ-5 എന്ന മറ്റൊരു മിസൈലും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.