ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊടുംതണുപ്പിലും പ്രതിഷേധിച്ച സ്ത്രീകളുടെ കന്പിളിപ്പു തപ്പും ഭക്ഷണവും പിടിച്ചെടുത്ത് യോഗി സർക്കാരിന്റെ പോലീസ്. ലക്നൗവിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് യുപി പോലീസിന്റെ കിരാത നടപടി വാർത്തയായത്. എന്നാൽ, പുതപ്പും ഭക്ഷണവും പിടിച്ചെടുത്തത് നിയമ പ്രകാരമുള്ള നടപടികൾ പാലിച്ചാണെന്നും കിംവദന്തി പ്രചരിപ്പിക്കരുതെന്നും പോലീസ് വിശദീകരിച്ചു.
ലക്നൗ ക്ലോക്ക് ടവറിനടുത്ത് പ്രതിഷേധവുമായി എത്തിയ അഞ്ഞൂറോളം സ്ത്രീകളുടെ സമരം പൊളിക്കാനാണ് ഭക്ഷണ പാക്കറ്റുകളും കന്പളി പ്പുതപ്പുകളും പോലീസ് പിടിച്ചെടുത്തത്. പോലീസ് ഉദ്യോഗസ്ഥർ പാക്കറ്റുകളെടുത്തു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്ന പോലീസിനെ കള്ളന്മാരെന്നു സ്ത്രീകൾ വിളിക്കുന്നതും വീഡിയോയിലുണ്ട്.
ഡൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിനു സമാനമായി സമരം തുടങ്ങാനായിരുന്നു നീക്കം. വീഡിയോ പുറത്തുവന്നതോടെ സംഭവം വൈറലാവുകയും പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയുമായിരുന്നു. എന്നാൽ, അനുമതി ഇല്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും കന്പളി പുതപ്പുകൾ വിരിച്ച് അതിൽ ഇരിക്കാനുള്ള നീക്കമാണ് തടഞ്ഞതെന്നും ലക്നൗ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ലക്നൗ ക്ലോക്ക് ടവറിനടുത്ത് പ്രതിഷേധവുമായി എത്തിയ അഞ്ഞൂറോളം സ്ത്രീകളുടെ സമരം പൊളിക്കാനാണ് ഭക്ഷണ പാക്കറ്റുകളും കന്പളി പ്പുതപ്പുകളും പോലീസ് പിടിച്ചെടുത്തത്. പോലീസ് ഉദ്യോഗസ്ഥർ പാക്കറ്റുകളെടുത്തു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്ന പോലീസിനെ കള്ളന്മാരെന്നു സ്ത്രീകൾ വിളിക്കുന്നതും വീഡിയോയിലുണ്ട്.
ഡൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിനു സമാനമായി സമരം തുടങ്ങാനായിരുന്നു നീക്കം. വീഡിയോ പുറത്തുവന്നതോടെ സംഭവം വൈറലാവുകയും പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയുമായിരുന്നു. എന്നാൽ, അനുമതി ഇല്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും കന്പളി പുതപ്പുകൾ വിരിച്ച് അതിൽ ഇരിക്കാനുള്ള നീക്കമാണ് തടഞ്ഞതെന്നും ലക്നൗ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.