സനാ: മധ്യ യെമനിലെ മാരിബ് പ്രവിശ്യയിൽ ഹൗതി വിമതർ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 83 യെമൻ സൈനികർ കൊല്ലപ്പെട്ടു. 148 പേർക്കു പരിക്കേറ്റു. ഹൗതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിൽനിന്നു 170 കിലോമീറ്റർ അകലെയുള്ള മാരിബിലെ സൈനിക ക്യാന്പിലെ ഒരു വെയർഹൗസിനും മോസ്കിനും നേർക്കാണ് ശനിയാഴ്ച വൈകുന്നരം ആക്രമണമുണ്ടായത്. ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാകൾ 2014ൽ സനാ പിടിച്ചശേഷം ഏറ്റവും അധികം രക്തച്ചൊരിച്ചിലുണ്ടാക്കിയ ആക്രമണമാണിതെന്നു പറയപ്പെടുന്നു.
ഇറാന്റെ കമാൻഡർ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ അമേരിക്ക കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ഹൗതികൾ മാരിബിൽ ആക്രമണം നടത്തിയതെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മുവമ്മർ അൽഎര്യാനി ആരോപിച്ചു.
സനായ്ക്കു വടക്ക് നിഹം മേഖലയിൽ സൗദി പിന്തുണയോടെ യെമനിലെ ഒൗദ്യോഗിക ഹാദി സർക്കാരിന്റെ സൈന്യം ആക്രമണം നടത്തിയതിനു പിന്നാലെയാണ് മാരിബിൽ ഹൗതികൾ ആക്രമണം നടത്തിയത്. നിഹമിൽ ആക്രമണം തുടരുകയാണെന്നും ഇതിനകം ഡസൻകണക്കിനു ഹൗതി സൈനികർ കൊല്ലപ്പെട്ടെന്നും ഔദ്യോഗിക സാബാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മോസ്കിനു നേർക്കു നടന്ന ആക്രമണത്തെ യെമൻ പ്രസിഡന്റ് അബ്ദ്റബ് മൻസൂർ ഹാദി അപലപിച്ചു. സമാധാനം സ്ഥാപിക്കാൻ ഹൗതി വിമതർക്ക് യാതൊരു താത്പര്യവുമില്ലെന്നാണിതു തെളിയിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ തടയാനായി സൈന്യത്തിന് പ്രസിഡന്റ് ഹാദി ജാഗ്രതാ ഉത്തരവു നൽകി.
ഇറാന്റെ കമാൻഡർ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ അമേരിക്ക കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ഹൗതികൾ മാരിബിൽ ആക്രമണം നടത്തിയതെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മുവമ്മർ അൽഎര്യാനി ആരോപിച്ചു.
സനായ്ക്കു വടക്ക് നിഹം മേഖലയിൽ സൗദി പിന്തുണയോടെ യെമനിലെ ഒൗദ്യോഗിക ഹാദി സർക്കാരിന്റെ സൈന്യം ആക്രമണം നടത്തിയതിനു പിന്നാലെയാണ് മാരിബിൽ ഹൗതികൾ ആക്രമണം നടത്തിയത്. നിഹമിൽ ആക്രമണം തുടരുകയാണെന്നും ഇതിനകം ഡസൻകണക്കിനു ഹൗതി സൈനികർ കൊല്ലപ്പെട്ടെന്നും ഔദ്യോഗിക സാബാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മോസ്കിനു നേർക്കു നടന്ന ആക്രമണത്തെ യെമൻ പ്രസിഡന്റ് അബ്ദ്റബ് മൻസൂർ ഹാദി അപലപിച്ചു. സമാധാനം സ്ഥാപിക്കാൻ ഹൗതി വിമതർക്ക് യാതൊരു താത്പര്യവുമില്ലെന്നാണിതു തെളിയിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ തടയാനായി സൈന്യത്തിന് പ്രസിഡന്റ് ഹാദി ജാഗ്രതാ ഉത്തരവു നൽകി.