ന്യൂഡൽഹി: കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ ജയിലിലായ ആസാദ് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ജാമ്യം അനുവദിച്ച ഡൽഹി കോടതി ആസാദിനോട് നാലാഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, ഇത്തരത്തിൽ കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതു ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും താൻ ഒരു ക്രിമിനൽ അല്ലെന്നുമാണ് ഇളവു തേടിയുള്ള അപേക്ഷയിൽ പറയുന്നത്.
ഡൽഹിയിലെ ഓഫീസിൽ പ്രതിവാര യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖറിന്റെ അഭിഭാഷകൻ മഹമ്മൂദ് പ്രാച നൽകിയ ഹർജിയിൽ പറയുന്നു. ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ ഓഫീസ് ഉണ്ടോ എന്നും തെരഞ്ഞെടുപ്പു കമ്മീഷനിൽ ഇവരുടെ വിലാസം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് 21നകം റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി കാമിനി ലാവ് ഡൽഹി പോലീസിനു നിർദേശം നൽകി.
എന്നാൽ, ഇത്തരത്തിൽ കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതു ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും താൻ ഒരു ക്രിമിനൽ അല്ലെന്നുമാണ് ഇളവു തേടിയുള്ള അപേക്ഷയിൽ പറയുന്നത്.
ഡൽഹിയിലെ ഓഫീസിൽ പ്രതിവാര യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖറിന്റെ അഭിഭാഷകൻ മഹമ്മൂദ് പ്രാച നൽകിയ ഹർജിയിൽ പറയുന്നു. ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ ഓഫീസ് ഉണ്ടോ എന്നും തെരഞ്ഞെടുപ്പു കമ്മീഷനിൽ ഇവരുടെ വിലാസം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് 21നകം റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി കാമിനി ലാവ് ഡൽഹി പോലീസിനു നിർദേശം നൽകി.