ന്യൂഡൽഹി: മകളെ കൂട്ടമാനഭംഗം ചെയ്ത കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു മാപ്പു നൽകണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗിന്റെ ആവശ്യത്തോട് ക്ഷോഭത്തോടെ പ്രതികരിച്ച് നിർഭയയുടെ അമ്മ ആശാദേവി. നിർഭയയുടെ അമ്മയോടാണ് ട്വിറ്ററിലൂടെ ഇന്ദിരാ ജയ്സിംഗ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതികളുടെ വധശിക്ഷ നീട്ടിവച്ച കോടതി ഉത്തരവിൽ ആശാദേവി നിരാശ പ്രകടിപ്പിച്ച വാർത്ത റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇന്ദിരാ ജെയ്സിംഗിന്റെ ട്വീറ്റ്.
നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണമായി മനസിലാക്കുന്നു. അതേസമയം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് താൻ ആശാദേവിയോട് അഭ്യർഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ, വധശിക്ഷയ്ക്ക് എതിരാണെന്നാണ് ഇന്ദിരാ ജെയ്സിംഗ് ട്വിറ്ററിൽ കുറിച്ചത്.
ഇന്ദിരാ ജയ്സിംഗിന്റെ ആവശ്യത്തോട് നിർഭയയുടെ അമ്മ രൂക്ഷമായ പ്രതികരണവുമായാണു രംഗത്തെത്തിയത്. അത്തരമൊരു നിർദേശം തന്റെ മുന്നിൽ വയ്ക്കാൻ ഇന്ദിരാ ജെയ്സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ഇന്ദിരാ ജെയ്സിംഗിനെപ്പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പു നൽകണമെന്നു നിർദേശിക്കാൻ സാധിക്കുന്നത്. സുപ്രീംകോടതിയിൽ വച്ച് നിരവധി തവണ ഞാൻ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽപോലും അവർ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് അവർ കുറ്റവാളികൾക്കുവേണ്ടി സംസാരിക്കുന്നു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്സിംഗ് മുന്നോട്ടുവരുന്നത്. ഇന്ദിരാ ജെയ്സിംഗിനെ പോലുള്ള ആളുകൾ കാരണം മാനഭംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ല.
മാനഭംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ടുതന്നെ ഇവിടെ മാനഭംഗങ്ങൾ അവസാനിക്കുന്നില്ലെന്നും ആശാദേവി പറഞ്ഞു.
നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണമായി മനസിലാക്കുന്നു. അതേസമയം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് താൻ ആശാദേവിയോട് അഭ്യർഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ, വധശിക്ഷയ്ക്ക് എതിരാണെന്നാണ് ഇന്ദിരാ ജെയ്സിംഗ് ട്വിറ്ററിൽ കുറിച്ചത്.
ഇന്ദിരാ ജയ്സിംഗിന്റെ ആവശ്യത്തോട് നിർഭയയുടെ അമ്മ രൂക്ഷമായ പ്രതികരണവുമായാണു രംഗത്തെത്തിയത്. അത്തരമൊരു നിർദേശം തന്റെ മുന്നിൽ വയ്ക്കാൻ ഇന്ദിരാ ജെയ്സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ഇന്ദിരാ ജെയ്സിംഗിനെപ്പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പു നൽകണമെന്നു നിർദേശിക്കാൻ സാധിക്കുന്നത്. സുപ്രീംകോടതിയിൽ വച്ച് നിരവധി തവണ ഞാൻ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽപോലും അവർ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് അവർ കുറ്റവാളികൾക്കുവേണ്ടി സംസാരിക്കുന്നു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്സിംഗ് മുന്നോട്ടുവരുന്നത്. ഇന്ദിരാ ജെയ്സിംഗിനെ പോലുള്ള ആളുകൾ കാരണം മാനഭംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ല.
മാനഭംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ടുതന്നെ ഇവിടെ മാനഭംഗങ്ങൾ അവസാനിക്കുന്നില്ലെന്നും ആശാദേവി പറഞ്ഞു.