വാഷിംടൺ ഡിസി: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് എന്ന് അവകാശപ്പെടുന്ന, അടുത്തക്കാലത്ത് അത്ര പരമോന്നതനല്ലാത്തയാൾ യുഎസിനെയും യൂറോപ്പിനെയും കുറിച്ച് മോശം കാര്യങ്ങൾ പറയുകയുണ്ടായി. അവരുടെ സാന്പദ്വ്യവസ്ഥ തകരുകയും ജനങ്ങൾ ദുരിതം അനുഭവിക്കുകയുമാണ്. അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം- ട്രംപ് ട്വീറ്റ് ചെയ്തു.
നിലവിലെ ഇറാൻ ഭരണകൂടത്തിനു പകരം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന അമേരിക്കയ്ക്കു താത്പര്യമുള്ള സർക്കാരിനെയാണ് ഇറാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
യുഎസ് ഒഴികെ മറ്റ് ഏതു രാജ്യവുമായും ചർച്ചയ്ക്കു തയാറാണെന്ന് ഖമനയ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാനെ മുട്ടുകുത്തിക്കാൻ യൂറോപ്പിനു കഴിയില്ല. എന്നാൽ, അവരുമായി ചർച്ചയ്ക്ക് വിരോധമില്ല. പക്ഷേ യുഎസുമായി ഒരു വിധത്തിലുള്ള കൂടിയാലോചനയും സാധ്യമല്ലെന്ന് ടെഹ്റാനിലെ മോസ്കിൽ നടത്തിയ പ്രഭാഷണത്തിൽ ഖമനയ് പറഞ്ഞു.
നിലവിലെ ഇറാൻ ഭരണകൂടത്തിനു പകരം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന അമേരിക്കയ്ക്കു താത്പര്യമുള്ള സർക്കാരിനെയാണ് ഇറാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
യുഎസ് ഒഴികെ മറ്റ് ഏതു രാജ്യവുമായും ചർച്ചയ്ക്കു തയാറാണെന്ന് ഖമനയ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാനെ മുട്ടുകുത്തിക്കാൻ യൂറോപ്പിനു കഴിയില്ല. എന്നാൽ, അവരുമായി ചർച്ചയ്ക്ക് വിരോധമില്ല. പക്ഷേ യുഎസുമായി ഒരു വിധത്തിലുള്ള കൂടിയാലോചനയും സാധ്യമല്ലെന്ന് ടെഹ്റാനിലെ മോസ്കിൽ നടത്തിയ പ്രഭാഷണത്തിൽ ഖമനയ് പറഞ്ഞു.