ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്ന് ആവർത്തിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതാണ് നിയമമെന്നും ഷാ പറഞ്ഞു. കര്‍ണാടയിലെ ഹുബ്ബള്ളിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ചു സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ.
പൗരത്വവിഷയത്തിൽ നിയമം പൂര്‍ണമായും വായിച്ചുനോക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകണമെന്നു പറഞ്ഞ ഷാ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ ആകെ പൗരത്വം എടുത്തു കളയുന്നതല്ല നിയമമെന്നും ആവർത്തിച്ചു. രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലിംകളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും ഷാ വെല്ലുവിളിച്ചു.
പൗരത്വവിഷയത്തിൽ നിയമം പൂര്‍ണമായും വായിച്ചുനോക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകണമെന്നു പറഞ്ഞ ഷാ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ ആകെ പൗരത്വം എടുത്തു കളയുന്നതല്ല നിയമമെന്നും ആവർത്തിച്ചു. രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലിംകളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും ഷാ വെല്ലുവിളിച്ചു.