ന്യൂഡൽഹി: ക്രൈസ്തവ സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. മൃതദേഹങ്ങൾ സംസ്കരിക്കുന്നതു സംബന്ധിച്ച തർക്കത്തിലും ഇടപെടില്ല.
സംസ്കാര ശുശ്രൂഷ നടത്തുന്ന വൈദികൻ ആരെന്നതു കോടതിയുടെ വിഷയമല്ല. ആരായാലും മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓർത്തഡോക്സ്- യാക്കോബായ സഭാ കേസിൽ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സഭാ തർക്കവുമായി ബന്ധപ്പെട്ട 2017ലെ ഉത്തരവ് നടപ്പിലാക്കാത്ത വിഷയമാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയാണ് മറ്റുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയത്. വാദം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതു സംബന്ധിച്ച തർക്കങ്ങളും സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, അത്തരം വിഷയങ്ങൾ കേസിനു പുറത്തുള്ളതാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടുതൽ നിർബന്ധം പിടിച്ചാൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നൽകി.
പള്ളികളുടെ ഭരണപരമായ തർക്കത്തിൽ ഇതുവരെ അന്‍പത് ശതമാനം പ്രശ്നം പരിഹരിച്ചു. ബാക്കി പ്രശ്നങ്ങൾ തന്റെ കാലത്തോ തനിക്കു ശേഷം വരുന്നവരോ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു.
സംസ്കാര ശുശ്രൂഷ നടത്തുന്ന വൈദികൻ ആരെന്നതു കോടതിയുടെ വിഷയമല്ല. ആരായാലും മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓർത്തഡോക്സ്- യാക്കോബായ സഭാ കേസിൽ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സഭാ തർക്കവുമായി ബന്ധപ്പെട്ട 2017ലെ ഉത്തരവ് നടപ്പിലാക്കാത്ത വിഷയമാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയാണ് മറ്റുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയത്. വാദം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതു സംബന്ധിച്ച തർക്കങ്ങളും സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, അത്തരം വിഷയങ്ങൾ കേസിനു പുറത്തുള്ളതാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടുതൽ നിർബന്ധം പിടിച്ചാൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നൽകി.
പള്ളികളുടെ ഭരണപരമായ തർക്കത്തിൽ ഇതുവരെ അന്‍പത് ശതമാനം പ്രശ്നം പരിഹരിച്ചു. ബാക്കി പ്രശ്നങ്ങൾ തന്റെ കാലത്തോ തനിക്കു ശേഷം വരുന്നവരോ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു.