കാൺപുർ: 1993 ലെ മുംബൈ സ്ഫോടനപരന്പര കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ പരോളിലിറങ്ങി മുങ്ങിയ പ്രതി ജലീസ് അൻസാരി(68)യെ ഒറ്റ ദിവസത്തിനകം പിടികൂടി.
മുബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന, ഉത്തർപ്രദേശ് പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വൻ തെരച്ചിലിൽ ഉത്തർപ്രദേശിലെ കാൺപൂരിൽനിന്നാണു പിടികൂടിയത്.
എംബിബിഎസ് ഡിഗ്രിയുള്ള ഇയാൾ 52 സ്ഫോടനക്കേസുകളിൽ പ്രതിയാണ്. ഇന്ത്യൻ മുജാഹിദ്ദീൻ, സിമി പ്രവർത്തകരെ ബോംബ് നിർമിക്കാൻ പരിശീലിപ്പിച്ചിരുന്ന ഇയാളെ ‘ഡോ. ബോംബ്’ എന്നാണു വിളിക്കുന്നത്.
രാജസ്ഥാനിലെ ആജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജലീസിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചത്. സെൻട്രൽ മുംബൈ സ്വദേശിയായ ഇയാൾ പരോൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകുന്നേരം ജയിലിൽ മടങ്ങിയെത്തേണ്ടതായിരുന്നു. പതിവായുള്ള ഒപ്പിടീലിന് വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്താതിരുന്നതോടെ മുങ്ങിയതായി വ്യക്തമായി. അച്ഛനെ കാണാനില്ലെന്നു പറഞ്ഞ് ജലീസിന്റെ മകൻ ജയ്ദ് അൻസാരിയും പരാതിയുമായി എത്തി.
മുബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന, ഉത്തർപ്രദേശ് പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വൻ തെരച്ചിലിൽ ഉത്തർപ്രദേശിലെ കാൺപൂരിൽനിന്നാണു പിടികൂടിയത്.
എംബിബിഎസ് ഡിഗ്രിയുള്ള ഇയാൾ 52 സ്ഫോടനക്കേസുകളിൽ പ്രതിയാണ്. ഇന്ത്യൻ മുജാഹിദ്ദീൻ, സിമി പ്രവർത്തകരെ ബോംബ് നിർമിക്കാൻ പരിശീലിപ്പിച്ചിരുന്ന ഇയാളെ ‘ഡോ. ബോംബ്’ എന്നാണു വിളിക്കുന്നത്.
രാജസ്ഥാനിലെ ആജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജലീസിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചത്. സെൻട്രൽ മുംബൈ സ്വദേശിയായ ഇയാൾ പരോൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകുന്നേരം ജയിലിൽ മടങ്ങിയെത്തേണ്ടതായിരുന്നു. പതിവായുള്ള ഒപ്പിടീലിന് വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്താതിരുന്നതോടെ മുങ്ങിയതായി വ്യക്തമായി. അച്ഛനെ കാണാനില്ലെന്നു പറഞ്ഞ് ജലീസിന്റെ മകൻ ജയ്ദ് അൻസാരിയും പരാതിയുമായി എത്തി.