ഇസ്ലാമാബാദ്: ക്രൈസ്തവ വീട്ടമ്മ ആസിയാബീബിയെ മതനിന്ദാക്കേസിൽ കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ 2018ൽ അക്രമാസക്തമായ പ്രതിഷേധം നടത്തിയ കേസിൽ തെഹ്റീക് ഇ ലബൈക്ക്(ടിഎൽപി) എന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി പ്രസ്ഥാനത്തിലെ 86 പേർക്ക് 55 വർഷം വീതം റാവൽപ്പിണ്ടി കോടതി തടവുശിക്ഷ വിധിച്ചു.
പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത കാദിം ഹുസൈന് റിസ്വിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിനെതിരേയായിരുന്നില്ല പ്രതിഷേധമെന്നും റിസ്വിയെ അറസ്റ്റ് ചെയ്തതിലായിരുന്നുവെന്നും ടിഎൽപിയുടെ അഭിഭാഷകൻ പീർ ഇജാസ് അഷ്റഫി പറഞ്ഞു. വിധിക്കെതിരേ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാക് പഞ്ചാബിലെ ന്യൂനപക്ഷ ക്രൈസ്തവ കുടുംബാംഗമായ നിർധനയായ ആസിയായെ 2010ൽ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2018ൽ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ബീബിയും കുടുംബവും ഇപ്പോൾ കാനഡയിലാണു താമസിക്കുന്നത്.
പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത കാദിം ഹുസൈന് റിസ്വിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിനെതിരേയായിരുന്നില്ല പ്രതിഷേധമെന്നും റിസ്വിയെ അറസ്റ്റ് ചെയ്തതിലായിരുന്നുവെന്നും ടിഎൽപിയുടെ അഭിഭാഷകൻ പീർ ഇജാസ് അഷ്റഫി പറഞ്ഞു. വിധിക്കെതിരേ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാക് പഞ്ചാബിലെ ന്യൂനപക്ഷ ക്രൈസ്തവ കുടുംബാംഗമായ നിർധനയായ ആസിയായെ 2010ൽ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2018ൽ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ബീബിയും കുടുംബവും ഇപ്പോൾ കാനഡയിലാണു താമസിക്കുന്നത്.