ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടിയിൽനിന്നു വിവാദചോദ്യങ്ങൾ ഒഴിവാക്കില്ലെന്ന നിലപാടിൽ കേന്ദ്രം. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ചോദിക്കുന്നത് ഉൾപ്പെടെ വിവാദമായ ചോദ്യങ്ങളെല്ലാം നിലനിർത്തി തന്നെയാകും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയാറാക്കുകയെന്നാണു വിവരം. ഡ്രൈവിംഗ് ലൈസൻസിലെ വിവരങ്ങൾ, വോട്ടർ ഐഡിയിലെ വിവരങ്ങൾ, അവസാനം താമസിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും എൻപിആറിൽ ശേഖരിക്കും. ഏപ്രിൽ ഒന്നിന് സെൻസസിന് ഒപ്പമാണ് എൻപിആറിനുള്ള വിവരശേഖരണവും നടത്തുക.
മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉൾപ്പെടയുള്ള വിവരങ്ങൾ ചോദിക്കുന്നത് എൻപിആറിന്റെ ട്രയൽ ഘട്ടത്തിൽ വിവാദമുണ്ടാക്കിയിരുന്നു. ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഈ ചോദ്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെയാവും അന്തിമ ചോദ്യാവലിയെന്നാണു വിവരം.
ട്രയൽ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന പാൻ കാർഡ് വിവരങ്ങൾ അന്തിമ ചോദ്യാവലിയിൽ ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രയൽ ഘട്ടത്തിൽ ഇല്ലാതിരുന്ന ചില ചോദ്യങ്ങൾ അന്തിമ ചോദ്യാവലിയിൽ ഉൾപ്പെടുത്തും. മാതൃഭാഷ ഇതിൽ ഒന്നായിരിക്കുമെന്നാണു പറയുന്നത്. 2010ൽ തയാറാക്കിയ എൻപിആറിൽ പതിന്നാലു വിവരങ്ങളായിരുന്നു ശേഖരിച്ചത്. ഇത്തവണ ഇത് 21 ആയി ഉയരും. ആധാർ നിർബന്ധമല്ല. മൊബൈൽ ഫോണ് വിവരങ്ങളും ഇത്തവണ നൽകേണ്ടി വരും. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻപിആറിൽ ആരായുന്നത് ദേശീയ പൗരത്വ രജിസ്റ്ററിനുള്ള (എൻആർസി) വിവര ശേഖരണത്തിന് ആണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി ഉയർന്നത്.
മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉൾപ്പെടയുള്ള വിവരങ്ങൾ ചോദിക്കുന്നത് എൻപിആറിന്റെ ട്രയൽ ഘട്ടത്തിൽ വിവാദമുണ്ടാക്കിയിരുന്നു. ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഈ ചോദ്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെയാവും അന്തിമ ചോദ്യാവലിയെന്നാണു വിവരം.
ട്രയൽ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന പാൻ കാർഡ് വിവരങ്ങൾ അന്തിമ ചോദ്യാവലിയിൽ ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രയൽ ഘട്ടത്തിൽ ഇല്ലാതിരുന്ന ചില ചോദ്യങ്ങൾ അന്തിമ ചോദ്യാവലിയിൽ ഉൾപ്പെടുത്തും. മാതൃഭാഷ ഇതിൽ ഒന്നായിരിക്കുമെന്നാണു പറയുന്നത്. 2010ൽ തയാറാക്കിയ എൻപിആറിൽ പതിന്നാലു വിവരങ്ങളായിരുന്നു ശേഖരിച്ചത്. ഇത്തവണ ഇത് 21 ആയി ഉയരും. ആധാർ നിർബന്ധമല്ല. മൊബൈൽ ഫോണ് വിവരങ്ങളും ഇത്തവണ നൽകേണ്ടി വരും. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻപിആറിൽ ആരായുന്നത് ദേശീയ പൗരത്വ രജിസ്റ്ററിനുള്ള (എൻആർസി) വിവര ശേഖരണത്തിന് ആണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി ഉയർന്നത്.