ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മാരത്തൺ ചർച്ചകൾ നടന്നെങ്കിലും പ്രത്യേകിച്ചു ഫലമൊന്നുമുണ്ടായില്ല.
ചൊവ്വാഴ്ച രാത്രി കേരളത്തിലേക്കു പോയ ഉമ്മൻ ചാണ്ടി ബുധനാഴ്ച രാത്രിതന്നെ ഡൽഹിയിൽ തിരികെയെത്തി. നാഗ്പുരിലേക്കു പോയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാവിലെയും ഡൽഹിയിൽ മടങ്ങിയെത്തി.
ഡൽഹിയിൽ തങ്ങിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംകൂടി ഇന്നലെ രാവിലെ കൂട്ടായി ചർച്ച നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും മൂവരും പിന്നീടു വിശദമായ ചർച്ച നടത്തി. ജംബോ സമിതി പാടില്ലെന്ന ഉറച്ച നിലപാടുണ്ടെങ്കിലും വിട്ടുവീഴ്ചകൾക്കു തയാറാണെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എത്രയും വേഗം സമവായം ഉണ്ടാക്കി പിസിസി ഭാരവാഹികളെ നിയമിക്കുകയെന്നതാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കൾക്കും വാക്കു നൽകിയതാണെന്നും ഇനി പേരു വെട്ടാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവരുന്നതിനാൽ ഭാരവാഹികളുടെ നിയമനം വൈകിക്കാനാകില്ലെന്ന കാര്യത്തിൽ കേരള നേതാക്കളും ഹൈക്കമാൻഡും ഒരേ അഭിപ്രായത്തിലെത്തി.
ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി എന്നിവർ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സോണിയഗാന്ധി, രാഹുൽ ഗാന്ധി, വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമായി വിശദമായ ചർച്ച നടത്തിയെങ്കിലും അന്ന് ഒരാൾക്ക് ഒരു പദവി പോലുള്ള മാനദണ്ഡമോ, സമവായമോ രൂപപ്പെട്ടിരുന്നില്ല.
ചൊവ്വാഴ്ച രാത്രി കേരളത്തിലേക്കു പോയ ഉമ്മൻ ചാണ്ടി ബുധനാഴ്ച രാത്രിതന്നെ ഡൽഹിയിൽ തിരികെയെത്തി. നാഗ്പുരിലേക്കു പോയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാവിലെയും ഡൽഹിയിൽ മടങ്ങിയെത്തി.
ഡൽഹിയിൽ തങ്ങിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംകൂടി ഇന്നലെ രാവിലെ കൂട്ടായി ചർച്ച നടത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും മൂവരും പിന്നീടു വിശദമായ ചർച്ച നടത്തി. ജംബോ സമിതി പാടില്ലെന്ന ഉറച്ച നിലപാടുണ്ടെങ്കിലും വിട്ടുവീഴ്ചകൾക്കു തയാറാണെന്നു മുല്ലപ്പള്ളി വ്യക്തമാക്കി. എത്രയും വേഗം സമവായം ഉണ്ടാക്കി പിസിസി ഭാരവാഹികളെ നിയമിക്കുകയെന്നതാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കൾക്കും വാക്കു നൽകിയതാണെന്നും ഇനി പേരു വെട്ടാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവരുന്നതിനാൽ ഭാരവാഹികളുടെ നിയമനം വൈകിക്കാനാകില്ലെന്ന കാര്യത്തിൽ കേരള നേതാക്കളും ഹൈക്കമാൻഡും ഒരേ അഭിപ്രായത്തിലെത്തി.
ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി എന്നിവർ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സോണിയഗാന്ധി, രാഹുൽ ഗാന്ധി, വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമായി വിശദമായ ചർച്ച നടത്തിയെങ്കിലും അന്ന് ഒരാൾക്ക് ഒരു പദവി പോലുള്ള മാനദണ്ഡമോ, സമവായമോ രൂപപ്പെട്ടിരുന്നില്ല.