ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ അഞ്ചു ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ശ്രീനഗറിൽ ഈയിടെ നടന്ന ഭീകരാക്രമണങ്ങളിൽ ഇവർ പങ്കാളികളായിരുന്നു. രണ്ടു ഘട്ടമായിട്ടായിരുന്നു അറസ്റ്റ്. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽനിന്നു പിടിച്ചെടുത്തു. ഇവർ റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ജനുവരി എട്ടിന് ഹസ്രത്ബാലിനു സമീപം ഹബാക് ക്രോസിംഗിൽ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ ഏതാനും നാട്ടുകാർക്കു പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഡ്രൈവറായി ജോലി ചെയ്യുന്ന അജാസ് അഹമ്മദ് ഷേക്ക്, വ്യാപാരി ഉമർ ഹമീദ് ഷേക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ 2019 നവംബർ 26ന് കാഷ്മീർ യൂണിവേഴ്സിറ്റിയിൽ ആക്രമണം നടത്തിയ കാര്യം വ്യക്തമായി. തുടർന്ന് പോലീസ് കൂടുതൽ റെയ്ഡുകൾ നടത്തി ഇംതിയാസ് അഹമ്മദ് ചിക്ല, സാഹിൾ ഫാറൂഖ്, നസീർ മിർ എന്നിവരെയും അറസ്റ്റ് ചെയ്തു. ഭീകരരെല്ലാം ഹസ്രത്ബാൽ സ്വദേശികളാണ്.
ജനുവരി എട്ടിന് ഹസ്രത്ബാലിനു സമീപം ഹബാക് ക്രോസിംഗിൽ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ ഏതാനും നാട്ടുകാർക്കു പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഡ്രൈവറായി ജോലി ചെയ്യുന്ന അജാസ് അഹമ്മദ് ഷേക്ക്, വ്യാപാരി ഉമർ ഹമീദ് ഷേക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ 2019 നവംബർ 26ന് കാഷ്മീർ യൂണിവേഴ്സിറ്റിയിൽ ആക്രമണം നടത്തിയ കാര്യം വ്യക്തമായി. തുടർന്ന് പോലീസ് കൂടുതൽ റെയ്ഡുകൾ നടത്തി ഇംതിയാസ് അഹമ്മദ് ചിക്ല, സാഹിൾ ഫാറൂഖ്, നസീർ മിർ എന്നിവരെയും അറസ്റ്റ് ചെയ്തു. ഭീകരരെല്ലാം ഹസ്രത്ബാൽ സ്വദേശികളാണ്.