മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അധോലോക നേതാവ് കരിംലാല കണ്ടെന്ന പരാമർശം കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെത്തുടർന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പിൻവലിച്ചു.
മുംബൈയുടെ ചരിത്രം അറിയാത്തവർ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠാൻ സമുദായ നേതാവെന്ന നിലയിലാണു കരിംലാലയെ ഇന്ദിരാഗാന്ധി കണ്ടതെന്നാണു റൗത്തിന്റെ വിശദീകരണം.
റൗത്തിന്റെ പരാമർശത്തിൽ പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് പിന്തുണയോടെയാണു മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ തുടരുന്നത് എന്നതിനാൽ പ്രശ്നം കൂടുതൽ വഷളാക്കാൻ ഇരുപാർട്ടിയുടെയും നേതൃത്വത്തിനു താത്പര്യവുമില്ലായിരുന്നു.
“ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയെ തന്റെ പരാമർശം ബാധിക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതു പിൻവലിക്കുകയാണ്”-റൗത്ത് വിശദീകരിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രതിശ്ചായ കളങ്കപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേയാണ് മുൻകാലങ്ങളിലെല്ലാം നിലകൊണ്ടിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ ചില കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയായിരുന്നുവെന്നും റൗത്ത് ആരോപിച്ചു.
സൗത്ത് മുംബൈയിൽവച്ചു കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യപരിപാടിയിലാണ് റൗത്ത് ആരോപിച്ചത്.
റൗത്തിന്റെ പരാമർശം നിർഭാഗ്യകരമാണെന്നു മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട് പറഞ്ഞിരുന്നു. അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുംബൈയുടെ ചരിത്രം അറിയാത്തവർ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠാൻ സമുദായ നേതാവെന്ന നിലയിലാണു കരിംലാലയെ ഇന്ദിരാഗാന്ധി കണ്ടതെന്നാണു റൗത്തിന്റെ വിശദീകരണം.
റൗത്തിന്റെ പരാമർശത്തിൽ പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് പിന്തുണയോടെയാണു മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ തുടരുന്നത് എന്നതിനാൽ പ്രശ്നം കൂടുതൽ വഷളാക്കാൻ ഇരുപാർട്ടിയുടെയും നേതൃത്വത്തിനു താത്പര്യവുമില്ലായിരുന്നു.
“ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയെ തന്റെ പരാമർശം ബാധിക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതു പിൻവലിക്കുകയാണ്”-റൗത്ത് വിശദീകരിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രതിശ്ചായ കളങ്കപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേയാണ് മുൻകാലങ്ങളിലെല്ലാം നിലകൊണ്ടിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ ചില കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയായിരുന്നുവെന്നും റൗത്ത് ആരോപിച്ചു.
സൗത്ത് മുംബൈയിൽവച്ചു കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യപരിപാടിയിലാണ് റൗത്ത് ആരോപിച്ചത്.
റൗത്തിന്റെ പരാമർശം നിർഭാഗ്യകരമാണെന്നു മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട് പറഞ്ഞിരുന്നു. അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.