ജമ്മു: കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഹാരൂൺ വാനിയാണു ദോദ ജില്ലയിൽ കൊല്ലപ്പെട്ടത്. എ പ്ലസ്പ്ലസ് വിഭാഗത്തിൽപ്പെട്ട ഭീകരനാണിയാൾ. സൈന്യവും പോലീസും സംയുക്തമായാണു ഭീകരെ നേരിട്ടത്. വാനിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരൻ രക്ഷപ്പെട്ടു.
ഒരു എകെ 47 റൈഫിൾ, വെടിയുണ്ടകൾ, ചൈനീസ് ഗ്രനേഡ്, റേഡിയോ സെറ്റ് എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു. ഹിസ്ബുൾ ജില്ലാ കമാൻഡറായിരുന്നു ഹാരൂൺ വാനി. 2018 സെപ്റ്റംബറിലാണ് ഇയാൾ ഹിസ്ബുളിൽ ചേർന്നത്. എൻജിനിയാറായ ഗുലാം അബ്ബാസ് വാനിയുടെ മകനാണു ഹാരൂൺ. എംബിഎ ബിരുദധാരിയായ ഹാരൂൺ വാനി പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ഒരു എകെ 47 റൈഫിൾ, വെടിയുണ്ടകൾ, ചൈനീസ് ഗ്രനേഡ്, റേഡിയോ സെറ്റ് എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു. ഹിസ്ബുൾ ജില്ലാ കമാൻഡറായിരുന്നു ഹാരൂൺ വാനി. 2018 സെപ്റ്റംബറിലാണ് ഇയാൾ ഹിസ്ബുളിൽ ചേർന്നത്. എൻജിനിയാറായ ഗുലാം അബ്ബാസ് വാനിയുടെ മകനാണു ഹാരൂൺ. എംബിഎ ബിരുദധാരിയായ ഹാരൂൺ വാനി പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.