ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു ജാമ്യം അനുവദിച്ചു. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലാവ് ആണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. നാലാഴ്ച ഡൽഹിയിലേക്കു കടക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. 25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം. ഒരു മാസത്തേക്ക് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെ ങ്കിൽ ഒരു മാസത്തേക്കു നീട്ടിവയ്ക്കണം. ചികിത്സയ്ക്കായി ഡൽഹിയിൽ എത്തുന്നുണ്ടെ ങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കണം. നാലാഴ്ചത്തേക്ക് എല്ലാ ശനിയാഴ്ചയും ഉത്തർപ്രദേശ് സഹാറൻപൂർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. അതിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതു വരെ എല്ലാ മാസവും അവസാന ശനിയാഴ്ചകളിൽ ഒപ്പിടാൻ എത്തണമെന്നും ഉപാധികളിൽ പറയുന്നു. ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആസാദിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ മാസം 21നാണ് ആസാദ് പോലീസിനു പിടികൊടുത്തത്.
ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെ ങ്കിൽ ഒരു മാസത്തേക്കു നീട്ടിവയ്ക്കണം. ചികിത്സയ്ക്കായി ഡൽഹിയിൽ എത്തുന്നുണ്ടെ ങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കണം. നാലാഴ്ചത്തേക്ക് എല്ലാ ശനിയാഴ്ചയും ഉത്തർപ്രദേശ് സഹാറൻപൂർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. അതിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതു വരെ എല്ലാ മാസവും അവസാന ശനിയാഴ്ചകളിൽ ഒപ്പിടാൻ എത്തണമെന്നും ഉപാധികളിൽ പറയുന്നു. ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആസാദിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ മാസം 21നാണ് ആസാദ് പോലീസിനു പിടികൊടുത്തത്.