+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി പോലീസിന്‍റെ കൊടിയ മർദനത്തിന്‍റെ ഞെട്ടിക്കുന്ന ഓർമകളിൽ സദഫ് ജാഫർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഉത്തർപ്രദേശ് പോലീസ് പിടികൂടി ക്രൂരമായി മർദിച്ചതിന്‍റെ ദുരനുഭവം സദഫ് ജാഫർ വിവരിക്കുന്പ
യുപി പോലീസിന്‍റെ കൊടിയ മർദനത്തിന്‍റെ ഞെട്ടിക്കുന്ന ഓർമകളിൽ സദഫ് ജാഫർ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഉത്തർപ്രദേശ് പോലീസ് പിടികൂടി ക്രൂരമായി മർദിച്ചതിന്‍റെ ദുരനുഭവം സദഫ് ജാഫർ വിവരിക്കുന്പോൾ കേട്ടിരിക്കുക തന്നെ പ്രയാസമാണ്. മുഖത്തടിച്ചും മുടിയിൽ പിടിച്ചു വലിച്ചും കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചും വെള്ളം ചോദിച്ചപ്പോൾ ലാത്തിക്ക് അടിവയറ്റിൽ കുത്തിയും വനിത പോലീസുകാരടക്കം ചുറ്റും നിന്നു മർദിക്കുകയായിരുന്നു. പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ മുഖം പൊത്തി ഒറ്റയടിക്ക് കണ്ണട തെറിച്ചു പോയി മുട്ടുകുത്തി വീണു പോയെന്നു പറയുന്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അരുകിലിരുന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട് ആശ്വസിപ്പിച്ചു.

പുറത്തു പറയാനോ അച്ചടിക്കാനോ കഴിയാത്ത അധിക്ഷേപ വാക്കുകളാണ് പോലീസുകാർ തന്നോട് പ്രയോഗിച്ചതെന്നാണ് തന്‍റെ തടവ് കാലത്തെ ദുരനുഭവങ്ങൾ വിവരിക്കവേ സദഫ് ദീപികയോടു പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവർ പ്രതികാരം നേരിടേണ്ടിവരും എന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ വിരട്ട് അക്ഷരാർഥത്തിൽ താൻ അനുഭവിച്ചറിഞ്ഞു എന്നും അവർ പറഞ്ഞു. രക്തസമ്മർദം ഉയർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ സർക്കാർ ഡോക്ടറും നാടകം കാണിക്കല്ലേ എന്നു പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് കൂടിയായ സദഫ് ജാഫർ പറഞ്ഞു.

ഓരോ തവണയും ലാത്തി കൊണ്ട് നടുവിന് അടിക്കുന്പോൾ നീ പാക്കിസ്ഥാനിയല്ലേ, ഇവിടെ നിന്നു തിന്നു കൊഴുത്തു കഴിയുന്നു, നിന്‍റെ കുട്ടികളും ഇവിടെയല്ലേ വളരുന്നതെന്ന് ചോദിച്ചു. ദിവസങ്ങളോളം യുപി പോലീസ് സദഫിനെ കസ്റ്റഡിയിൽ മർദിച്ചു. ജയിലിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊലപാതക കുറ്റം ചുമത്തുമെന്ന് പറഞ്ഞാണ് രാത്രി വൈകിയും പോലീസ് മർദിച്ചു കൊണ്ടിരുന്നത്.

മീര നായരുടെ സ്യൂട്ടബിൾ ബോയ് എന്ന സിനിമയിലടക്കം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സദഫ് മികച്ച നടിയും ആക്ടിവിസ്റ്റും കോണ്‍ഗ്രസ് പ്രവർത്തകയുമാണ്. ഡിസംബർ 19ന് ലഖ്നൗവിലെ പരിവർത്തൻ ചൗക്കിൽ നടന്ന പ്രതിഷേധത്തിന്‍റെ ഫേസ് ബുക്ക് ലൈവ് നൽകുന്നതിനിടെയാണ് ഉത്തർപ്രദേശ് പോലീസ് സദഫിനെ അറസ്റ്റ് ചെയ്യുന്നത്. വർഗീയ പരാമർശം നടത്തിയും പാക്കിസ്ഥാനിലേക്ക് പോയ്ക്കോണം എന്നാക്രോശിച്ചും ക്രൂരമായി മർദിക്കുകയും ചെയ്തു. ജീവിതത്തിൽ ഇനി മേലിൽ ഒന്നിനോടും ഭയം തോന്നില്ല. അത്രമേൽ ക്രൂര പീഡനങ്ങളിലൂടെയും വർഗീയ, വംശീയ അധിക്ഷേപങ്ങളിലൂടെയുമാണ് കടന്നു പോയത്. പോലീസുകാർ അടിക്കുന്പോൾ വനിത പോലീസുകാർ പുറകിൽ നിന്നു മുടിയിൽ പിടിച്ചു വലിച്ചു നിർത്തി. ഇരുട്ടറ പോലുള്ള ജയിൽ മുറിയിൽ കൊടും തണുപ്പിൽ ഭക്ഷണമോ പുതപ്പോ തന്നിരുന്നില്ല.

ഹസ്റത്ഗഞ്ച് പോലീസ് ജാഫറിനുമേൽ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ക്രിമിനൽ വകുപ്പുകളടക്കം ചുമത്തിയിരുന്നു. സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സംവിധായിക മീരാ നായർ എന്നിവരുൾപ്പടെ നിരവധി പേർ സദഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സദഫിനൊപ്പം അറസ്റ്റിലായ ആക്ടിവിസ്റ്റും ഗായകനുമായ ദീപക് കബീർ, അമേഠി സർവകലാശാലയിലെ അധ്യാപകനായിരുന്ന പവൻ റാവു അംബേദ്കർ മുൻ പോലീസ് ഓഫീസർ എസ്.ആർ ദാരാപുരി എന്നിവരും ഇന്നലെ പ്രതിപക്ഷ നേതാക്കൾക്കൊപ്പം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ഉത്തർപ്രദേശ് പോലീസിൽ നിന്നു തങ്ങൾ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ചു വിവരിച്ചു. ഹസ്റത്പൂരിലെ പോലീസ് സ്റ്റേഷനിൽ സദഫിനെ തിരക്കിച്ചെന്നപ്പോഴാണ് ദീപക് കബീറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കമ്യൂണിസ്റ്റ് ഹെയർ സ്റ്റൈൽ എന്നാരോപിച്ചാണ് കബീറിന്‍റെ മുടിയിൽ പിടിച്ചു വലിച്ചു പോലീസുകാർ കബീറിന്‍റെ മുഖത്തടിച്ചത്. 32 വർഷം പോലീസ് ഓഫീസറായി ജോലി ചെയ്ത താൻ ഇതു പോലൊരു പോലീസ് ക്രൂരത ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ് മുൻ ഐപിഎസ് ഓഫീസറും ഐജിയുമായിരുന്ന എസ്.ആർ ധാരാപുരി പറഞ്ഞത്. എഴുപത്തിരണ്ടുകാരനായ ധാരാപുരിയെ വീട്ടിൽ നിന്നാണ് പോലീസ് പിടിച്ചു കൊണ്ടുപോയത്. കൊടും തണുപ്പിൽ പുതയ്ക്കാൻ ഒരു പുതപ്പോ കുടിക്കാൻ വെള്ളമോ അദ്ദേഹത്തിന് കൊടുത്തില്ല.

ഒരു പോലീസുകാരൻ തന്‍റെ ഹെൽമെറ്റ് പൊട്ടിച്ചിതറുന്നത് വരെ അതു കൊണ്ട തന്നെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്നാണ് പവൻ റാവ് അംബേദ്കർ പറഞ്ഞത്. ദളിത് വിഭാഗത്തിൽ നിന്നുള്ള തനിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ദുരനുഭവങ്ങൾ വിവരിക്കാൻ എത്തിയ സദഫിനും കബീറിനും ദാരാപുരിക്കും പവൻ റാവുവിനും ഒപ്പം സിപിഎം നേതാക്കളായ സീതാ റാം യെച്ചൂരി, വൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൽജെഡി നേതാവ് ശരദ് യാദവ്, ആർജെഡി നേതാവ് മനോജ് ഝാ എന്നിവരും ഉണ്ടായിരുന്നു.

സെബി മാത്യു