ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രൂപീകരിച്ചു കൊണ്ട് പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ ഛത്തീസ്ഗഡ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻഐഎ നിയമം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം നൽകിയ പ്രത്യേക സ്യൂട്ട് ഹർജിയിൽ പറയുന്നു. പാർലമെന്റിന്റെ അധികാരം മറികടന്നാണ് നിയമം പാസാക്കിയതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സ്യൂട്ട് ഹർജി നൽകിയതിനു പിന്നാലെയാണ് ഇതേ മാതൃകയിൽ എൻഐഎ നിയമത്തിനെതിരേ ഛത്തീസ്ഗഡും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കേസ് അന്വേഷണം സംസ്ഥാനത്തിന്റെ വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ അന്വേഷണം നടത്തുന്നതിനു ഏജൻസിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമമെന്നാണ് ഹർജിയിൽ പറയുന്നത്.
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റെടുക്കുന്നതിനു മുന്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചനയോ ഏകോപനമോ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല. അതുകൊണ്ടു രാജ്യത്തെ ഫെഡറൽ സംവിധാനത്തിനെതിരായ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന കേസുകൾ അന്വേഷിക്കാൻ എൻഐഎക്ക് അധികാരം നൽകുന്ന നിയമം 2008ൽ യുപിഎ സർക്കാരാണ് കൊണ്ടുവന്നത്. നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടർന്നായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ നീക്കം. ഇതിനു പിന്നാലെ കഴിഞ്ഞ വർഷം എൻഡിഎ സർക്കാർ എൻഐഎ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേസുകൾ ഏറ്റെടുക്കാനും ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സ്യൂട്ട് ഹർജി നൽകിയതിനു പിന്നാലെയാണ് ഇതേ മാതൃകയിൽ എൻഐഎ നിയമത്തിനെതിരേ ഛത്തീസ്ഗഡും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കേസ് അന്വേഷണം സംസ്ഥാനത്തിന്റെ വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ അന്വേഷണം നടത്തുന്നതിനു ഏജൻസിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമമെന്നാണ് ഹർജിയിൽ പറയുന്നത്.
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റെടുക്കുന്നതിനു മുന്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചനയോ ഏകോപനമോ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല. അതുകൊണ്ടു രാജ്യത്തെ ഫെഡറൽ സംവിധാനത്തിനെതിരായ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന കേസുകൾ അന്വേഷിക്കാൻ എൻഐഎക്ക് അധികാരം നൽകുന്ന നിയമം 2008ൽ യുപിഎ സർക്കാരാണ് കൊണ്ടുവന്നത്. നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടർന്നായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ നീക്കം. ഇതിനു പിന്നാലെ കഴിഞ്ഞ വർഷം എൻഡിഎ സർക്കാർ എൻഐഎ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേസുകൾ ഏറ്റെടുക്കാനും ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിരുന്നു.