ന്യൂഡൽഹി: തീർഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീർഥാടന പദ്ധതിയിൽ ഉൾപ്പെടുത്തി 3.2 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ സഹായം നൽകുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ. കൂനമ്മാവിലും കുന്പളങ്ങി മാതൃകാ ടൂറിസം വില്ലേജിലും കേന്ദ്ര ടൂറിസം മന്ത്രി വൈകാതെ നേരിട്ടു സന്ദർശനം നടത്തുമെന്നും പ്രഫ. കെ.വി. തോമസ് അറിയിച്ചു.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീർഥാടന കേന്ദ്രമാക്കുന്നതിന് അൽഫോണ്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായിരിക്കവേയാണ് അനുമതി നൽകിയത്. ഇതിനായി കേന്ദ്ര ആർക്കിയോളജി വകുപ്പുമായി ചേർന്നാകും പദ്ധതി നടപ്പാക്കുക. കൂനമ്മാവിനെ ദേശീയ തീർഥാടന പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ നിവേദനവും ഇന്നലെ കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് കൈമാറിയെന്ന് കെ.വി. തോമസ് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ക്ഷേമപദ്ധതികളുടെ ഈ വർഷത്തെ ഉദ്ഘാടനം കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അടുത്ത മാസം പകുതിയോടെ കൊച്ചിയിൽ നിർവഹിക്കുമെന്ന് തോമസ് അറിയിച്ചു. വർഷം തോറും ഒരു കോടി രൂപയോളം പെട്രോളിയം മന്ത്രാലയത്തിന്റെ മാത്രം സഹായത്തോടെ ട്രസ്റ്റ് ചെലവഴിക്കുന്നുണ്ട്.
എസ്എസ്എൽസി, പ്രീഡിഗ്രി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികൾക്ക് 2500 രൂപയുടെ സ്കോളർഷിപ്പ്, എറണാകുളം മണ്ഡലത്തിലെ 65 വിദ്യാലയങ്ങൾക്ക് ആധുനിക ലൈബ്രറി, 63000 കുട്ടികൾക്ക് ഉച്ചഭക്ഷണം, ഒരു ലക്ഷം കറിവേപ്പില തൈകൾ തുടങ്ങിയ കെ.വി. തോമസ് ട്രസ്റ്റ് പതിവായി നൽകുന്നുണ്ട്.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീർഥാടന കേന്ദ്രമാക്കുന്നതിന് അൽഫോണ്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായിരിക്കവേയാണ് അനുമതി നൽകിയത്. ഇതിനായി കേന്ദ്ര ആർക്കിയോളജി വകുപ്പുമായി ചേർന്നാകും പദ്ധതി നടപ്പാക്കുക. കൂനമ്മാവിനെ ദേശീയ തീർഥാടന പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ നിവേദനവും ഇന്നലെ കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് കൈമാറിയെന്ന് കെ.വി. തോമസ് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ക്ഷേമപദ്ധതികളുടെ ഈ വർഷത്തെ ഉദ്ഘാടനം കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അടുത്ത മാസം പകുതിയോടെ കൊച്ചിയിൽ നിർവഹിക്കുമെന്ന് തോമസ് അറിയിച്ചു. വർഷം തോറും ഒരു കോടി രൂപയോളം പെട്രോളിയം മന്ത്രാലയത്തിന്റെ മാത്രം സഹായത്തോടെ ട്രസ്റ്റ് ചെലവഴിക്കുന്നുണ്ട്.
എസ്എസ്എൽസി, പ്രീഡിഗ്രി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികൾക്ക് 2500 രൂപയുടെ സ്കോളർഷിപ്പ്, എറണാകുളം മണ്ഡലത്തിലെ 65 വിദ്യാലയങ്ങൾക്ക് ആധുനിക ലൈബ്രറി, 63000 കുട്ടികൾക്ക് ഉച്ചഭക്ഷണം, ഒരു ലക്ഷം കറിവേപ്പില തൈകൾ തുടങ്ങിയ കെ.വി. തോമസ് ട്രസ്റ്റ് പതിവായി നൽകുന്നുണ്ട്.