പൂന: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിൽവച്ച് മുൻകാല അധോലോക നേതാവ് കരിംലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, ശരദ് ഷെട്ടി തുടങ്ങിയ അധോലോക നേതാക്കളായിരുന്നു മുംബൈ നഗരവും പരിസരപ്രദേശങ്ങളും ഒരു കാലത്ത് നിയന്ത്രിച്ചിരുന്നതെന്നും മുൻ മാധ്യമപ്രവർത്തകൻകൂടിയായ റൗത് പറഞ്ഞു. മുംബൈയിൽ ഒരു അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു റൗത്. സൗത്ത് മുംബൈയിൽവച്ചാണു കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ നഗരത്തിലെ പോലീസ് കമ്മിഷണർ ആരാകണം, സെക്രട്ടേറിയറ്റിൽ ആരെല്ലാമാകണം ഇരിക്കേണ്ടതു തുടങ്ങിയവ തീരുമാനിച്ചിരുന്നത് അധോലോക നേതാക്കളായിരുന്നു. ഒരു കാലത്ത് മുംബൈയെ നിയന്ത്രിച്ചിരുന്ന ഹാജി മസ്താൻ സെക്രട്ടേറിയറ്റിലെത്തിയാൽ, മുഴുവൻ ആളുകളും അദ്ദേഹത്തെ കാണാനെത്തും. 1960 മുതൽ രണ്ടുപതിറ്റാണ്ടോളം മുംബൈയിലെ ചൂതാട്ട മാഫിയയ്ക്കു നേതൃത്വം നൽകിയിരുന്ന കരിംലാല അനധികൃത മദ്യ വ്യാപാരം, ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഉൾപ്പെട്ടിരുന്നത്. അക്കാലം അധോലോക നേതാക്കളുടെ ഭരണത്തിലായിരുന്നു മുംബൈ. പിന്നീട് എല്ലാവർക്കും രാജ്യം വിടേണ്ടിവന്നു-ശിവസേനയുടെ രാജ്യസഭാംഗമായ അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനായിരുന്നപ്പോൾ ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ നിരവധി അധോലോക നേതാക്കളുടെ ചിത്രം എടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ഒരിക്കൽ സംസാരിച്ചിട്ടുണ്ടെന്നും താൻ അദ്ദേഹത്തെ അന്ന് ഗുണദോഷിക്കുകയായിരുന്നുവെന്നും റൗത്ത് അവകാശപ്പെട്ടു.
‘ നഗരത്തിലെ പോലീസ് കമ്മിഷണർ ആരാകണം, സെക്രട്ടേറിയറ്റിൽ ആരെല്ലാമാകണം ഇരിക്കേണ്ടതു തുടങ്ങിയവ തീരുമാനിച്ചിരുന്നത് അധോലോക നേതാക്കളായിരുന്നു. ഒരു കാലത്ത് മുംബൈയെ നിയന്ത്രിച്ചിരുന്ന ഹാജി മസ്താൻ സെക്രട്ടേറിയറ്റിലെത്തിയാൽ, മുഴുവൻ ആളുകളും അദ്ദേഹത്തെ കാണാനെത്തും. 1960 മുതൽ രണ്ടുപതിറ്റാണ്ടോളം മുംബൈയിലെ ചൂതാട്ട മാഫിയയ്ക്കു നേതൃത്വം നൽകിയിരുന്ന കരിംലാല അനധികൃത മദ്യ വ്യാപാരം, ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഉൾപ്പെട്ടിരുന്നത്. അക്കാലം അധോലോക നേതാക്കളുടെ ഭരണത്തിലായിരുന്നു മുംബൈ. പിന്നീട് എല്ലാവർക്കും രാജ്യം വിടേണ്ടിവന്നു-ശിവസേനയുടെ രാജ്യസഭാംഗമായ അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനായിരുന്നപ്പോൾ ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ നിരവധി അധോലോക നേതാക്കളുടെ ചിത്രം എടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ഒരിക്കൽ സംസാരിച്ചിട്ടുണ്ടെന്നും താൻ അദ്ദേഹത്തെ അന്ന് ഗുണദോഷിക്കുകയായിരുന്നുവെന്നും റൗത്ത് അവകാശപ്പെട്ടു.