ടെഹ്റാൻ: പശ്ചിമേഷ്യയിലുള്ള യൂറോപ്യൻ സൈനികരുടെ നില അപകടത്തിലായേക്കുമെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ മുന്നറിയിപ്പ്. ആണവക്കരാറിലെ വ്യവസ്ഥകളുടെ ലംഘനത്തിന്റെ പേരിൽ ഇറാനെതിരേ നടപടിക്ക് ബ്രിട്ടനും ഫ്രാൻസും ജർമനിയും തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് റുഹാനി ഈ ഭീഷണി മുഴക്കിയത്.
അമേരിക്കൻ പട്ടാളക്കാരന്റെ നില ഇന്ന് അപകടത്തിലാണ്. നാളെ യൂറോപ്യൻ സൈനികരുടെ ഗതിയും ഇതായേക്കാം- ടിവിയിൽ സംപ്രേഷണം ചെയ്ത കാബിനറ്റ് യോഗത്തിൽ റുഹാനി പറഞ്ഞു. യുദ്ധമില്ലാതെ മേഖലയിൽ നിന്നു പുറത്തുപോകുന്നതാണു നിങ്ങൾക്കു നല്ലത്. ബുദ്ധിപൂർവം പ്രവർത്തിക്കുക. നിങ്ങളുടെ നന്മയ്ക്കു നല്ലത് അതാണ്- റൂഹാനി പറഞ്ഞു.കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈനികർക്കു പുറമേ യൂറോപ്യൻ സൈനികരുമുണ്ട്. അബുദാബിയിൽ ഫ്രാൻസ് നാവികത്താവളം തുറന്നിട്ടുണ്ട്. ബഹറിനിൽ ബ്രിട്ടീഷ് താവളവും പ്രവർത്തിക്കുന്നു.
ഇറാനുമായി പഞ്ചമഹാശക്തികളും ജർമനിയും ചേർന്ന് ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാന് എതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ കരാർ സംരക്ഷിക്കുന്നതിനു മാർഗം തേടി. ഇതിനിടെയാണ് ബാഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ സുലൈമാനിയെ അമേരിക്ക വകവരുത്തിയത്. ഇതേത്തുടർന്ന് കരാർവ്യവസ്ഥ പ്രകാരമുള്ള ആണവ പദ്ധതി പരിമിതപ്പെടുത്തലിൽ നിന്ന് പൂർണമായി പിന്മാറുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. കൂടുതൽ സെൻട്രിഫ്യൂഗുകൾ ഉപയോഗിച്ചുള്ള യുറേനിയം സന്പുഷ്ടീകരണം അണ്വായുധ സന്പാദനത്തിന് ഇറാന് അവസരം നൽകുമെന്നാണ് ഭീതി. ഈ സാഹചര്യത്തിലാണ് ഇറാനെതിരേ തർക്ക പരിഹാര സംവിധാന പ്രകാരമുള്ള നടപടിക്ക് യൂറോപ്യൻ രാജ്യങ്ങൾ മുതിർന്നത്. ഇറാനെ വീണ്ടും ചർച്ചയ്ക്കു പ്രേരിപ്പിക്കാനാണ് തർക്ക പരിഹാര സംവിധാനം തത്കാലം ഉപയോഗപ്പെടുത്തുക. ഇറാൻ വഴങ്ങാത്തപക്ഷം വീണ്ടും ഉപരോധം ഏർപ്പെടുത്തും.
ഇതിനിടെ ആണവക്കരാറിനു പകരം ട്രംപ് കരാർ കൊണ്ടുവന്ന് ഇറാന്റെ ആണവമോഹത്തിനു തടയിടാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശം റുഹാനി തള്ളിക്കളഞ്ഞു. പ്രസിഡന്റ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണെന്നു റുഹാനി പറഞ്ഞു. ജോൺസന്റെ നിർദേശം സ്വാഗതാർഹമാണെന്നു ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്കൻ പട്ടാളക്കാരന്റെ നില ഇന്ന് അപകടത്തിലാണ്. നാളെ യൂറോപ്യൻ സൈനികരുടെ ഗതിയും ഇതായേക്കാം- ടിവിയിൽ സംപ്രേഷണം ചെയ്ത കാബിനറ്റ് യോഗത്തിൽ റുഹാനി പറഞ്ഞു. യുദ്ധമില്ലാതെ മേഖലയിൽ നിന്നു പുറത്തുപോകുന്നതാണു നിങ്ങൾക്കു നല്ലത്. ബുദ്ധിപൂർവം പ്രവർത്തിക്കുക. നിങ്ങളുടെ നന്മയ്ക്കു നല്ലത് അതാണ്- റൂഹാനി പറഞ്ഞു.കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈനികർക്കു പുറമേ യൂറോപ്യൻ സൈനികരുമുണ്ട്. അബുദാബിയിൽ ഫ്രാൻസ് നാവികത്താവളം തുറന്നിട്ടുണ്ട്. ബഹറിനിൽ ബ്രിട്ടീഷ് താവളവും പ്രവർത്തിക്കുന്നു.
ഇറാനുമായി പഞ്ചമഹാശക്തികളും ജർമനിയും ചേർന്ന് ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാന് എതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ കരാർ സംരക്ഷിക്കുന്നതിനു മാർഗം തേടി. ഇതിനിടെയാണ് ബാഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ സുലൈമാനിയെ അമേരിക്ക വകവരുത്തിയത്. ഇതേത്തുടർന്ന് കരാർവ്യവസ്ഥ പ്രകാരമുള്ള ആണവ പദ്ധതി പരിമിതപ്പെടുത്തലിൽ നിന്ന് പൂർണമായി പിന്മാറുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. കൂടുതൽ സെൻട്രിഫ്യൂഗുകൾ ഉപയോഗിച്ചുള്ള യുറേനിയം സന്പുഷ്ടീകരണം അണ്വായുധ സന്പാദനത്തിന് ഇറാന് അവസരം നൽകുമെന്നാണ് ഭീതി. ഈ സാഹചര്യത്തിലാണ് ഇറാനെതിരേ തർക്ക പരിഹാര സംവിധാന പ്രകാരമുള്ള നടപടിക്ക് യൂറോപ്യൻ രാജ്യങ്ങൾ മുതിർന്നത്. ഇറാനെ വീണ്ടും ചർച്ചയ്ക്കു പ്രേരിപ്പിക്കാനാണ് തർക്ക പരിഹാര സംവിധാനം തത്കാലം ഉപയോഗപ്പെടുത്തുക. ഇറാൻ വഴങ്ങാത്തപക്ഷം വീണ്ടും ഉപരോധം ഏർപ്പെടുത്തും.
ഇതിനിടെ ആണവക്കരാറിനു പകരം ട്രംപ് കരാർ കൊണ്ടുവന്ന് ഇറാന്റെ ആണവമോഹത്തിനു തടയിടാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശം റുഹാനി തള്ളിക്കളഞ്ഞു. പ്രസിഡന്റ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണെന്നു റുഹാനി പറഞ്ഞു. ജോൺസന്റെ നിർദേശം സ്വാഗതാർഹമാണെന്നു ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.