ശ്രീനഗർ: ഭീകരർക്കൊപ്പം പിടിയിലായതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജമ്മു കാഷ്മീർ പോലീസ് ഡിവൈഎസ്പി ദേവീന്ദർ സിംഗ് കഴിഞ്ഞവർഷവും ഭീകരർക്കു യാത്രാ സൗകര്യം ഒരുക്കിയതായി അന്വേഷണ സംഘം. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ നവീദ് ബാബുവിനെ ദേവീന്ദർ കഴിഞ്ഞവർഷം ജമ്മുവിലെത്തിക്കുകയും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തിരികെ ഷോപ്പിയാനിൽ എത്തിക്കുകയും ചെയ്തു. ഭീകരരെ പിടികൂടിയതാണെന്ന വാദം തെളിയിക്കാൻ സാധിക്കാതിരുന്ന ഡിവൈഎസ്പി, താൻ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഷോപ്പിയാനിലെ നസ്നീൻപോറ സ്വദേശിയായ ഹിസ്ബുൾ ഭീകരൻ നവീദ് ബാബു (ബാബർ അസ്ലം), സഹായി അസീഫ് അഹമ്മദ് എന്നിവർക്കൊപ്പം ശനിയാഴ്ചയാണ് ദേവീന്ദറിനെ പിടികൂടിയത്.
ഭീകരരെ ചണ്ഡിഗഡിൽ എത്തിച്ചു കുറച്ചു മാസം താമസം സൗകര്യം ഒരുക്കാമെന്നേറ്റ ദേവീന്ദർ 12 ലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണ സംഘം പറഞ്ഞു. ഭീകരരെയും ദേവീന്ദറിനെയും പ്രത്യേകം മുറികളിലായി ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഇതു സ്ഥിരീകരിച്ചത്. ഇതിനിടെയാണ് 2019 ലും സിംഗ് ഭീകരരെ ജമ്മുവിലെത്തിച്ചതായി ദേവീന്ദർ വെളിപ്പെടുത്തിയത്.തണുപ്പും ജമ്മു കാഷ്മീർ പോലീസിന്റെ അന്വേഷണവും ഇല്ലാതാക്കാനാണ് മലയിറങ്ങിയതെന്ന് നവീദ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഡിവൈഎസ്പിയുടെ ബാങ്ക് അക്കൗണ്ടും മറ്റ് ആസ്തികളും പോലീസ് ശേഖരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കേസ് എൻഐഎയ്ക്കു കൈമാറാൻ സാധ്യതയുണ്ട്.
1990 ൽ സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ച ദേവീന്ദറിനെതിരേ അന്നുമുതൽ ആരോപണങ്ങളുണ്ട്. ട്രക്കിൽനിന്നു പിടിച്ചെടുത്ത മയക്കുമരുന്ന് ദേവീന്ദറും മറ്റൊരു സബ് ഇൻസ്പെക്ടർ പ്രൊബേഷണറി ഉദ്യോഗസ്ഥനും ചേർന്ന് വിറ്റ കേസിൽ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഈ കേസിൽ ഇരുവരെയും സർവീസിൽനിന്നു പിരിച്ചുവിടാൻ തീരുമാനിച്ചെങ്കിലും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇടപെട്ട് മാനുഷീക പരിഗണനയുടെ പേരിൽ നടപടി പിൻവലിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും ഭീകരവേട്ടയ്ക്കുള്ള പ്രത്യേക സംഘത്തിലേക്ക് മാറ്റി. ദേവീന്ദർ 1997 ൽ വീണ്ടും ക്രമസമാധാന പാലനത്തിന് എത്തിയെങ്കിലും വിവാദങ്ങൾ തുടർന്നതിനാൽ തിരിച്ചയച്ചു. 2015 ൽ ഡിജിപി കെ. രാജേന്ദ്രയാണ് ദേവീന്ദറിനെ ഷോപ്പിയാൻ-പുൽവാമ ഡിവൈഎസ്പിയായി നിയമിച്ചത്. പുൽവാമയിലും പ്രശ്നങ്ങൾ തുടർന്നതോടെ 2018 ഓഗസ്റ്റിൽ ഡിജിപി എസ്.പി. വൈദ് ഇയാളെ ആന്റി ഹൈജാക്ക് യൂണിറ്റിലേക്ക് മാറ്റി, ഇതു ചില ഉദ്യോഗസ്ഥർ എതിർത്തിരുന്നു.
ഡിവൈഎസ്പിയും സംഘവും പിടിയിലാകുന്പോൾ വാഹനം ഓടിച്ചിരുന്ന അഭിഭാഷകൻ ഇർഫാൻ അഹമ്മദ് മിറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് അഞ്ചു തവണ പാക്കിസ്ഥാനിൽ പോയിട്ടുണ്ട്.
ഇതിനിടെ, ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിംഗിനു വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണ് ജമ്മു കാഷ്മീർ പോലീസ് പറഞ്ഞു. ഇതേ പേരിലുള്ള മറ്റൊരു ഉദ്യോഗസ്ഥനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്.
ഷോപ്പിയാനിലെ നസ്നീൻപോറ സ്വദേശിയായ ഹിസ്ബുൾ ഭീകരൻ നവീദ് ബാബു (ബാബർ അസ്ലം), സഹായി അസീഫ് അഹമ്മദ് എന്നിവർക്കൊപ്പം ശനിയാഴ്ചയാണ് ദേവീന്ദറിനെ പിടികൂടിയത്.
ഭീകരരെ ചണ്ഡിഗഡിൽ എത്തിച്ചു കുറച്ചു മാസം താമസം സൗകര്യം ഒരുക്കാമെന്നേറ്റ ദേവീന്ദർ 12 ലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണ സംഘം പറഞ്ഞു. ഭീകരരെയും ദേവീന്ദറിനെയും പ്രത്യേകം മുറികളിലായി ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഇതു സ്ഥിരീകരിച്ചത്. ഇതിനിടെയാണ് 2019 ലും സിംഗ് ഭീകരരെ ജമ്മുവിലെത്തിച്ചതായി ദേവീന്ദർ വെളിപ്പെടുത്തിയത്.തണുപ്പും ജമ്മു കാഷ്മീർ പോലീസിന്റെ അന്വേഷണവും ഇല്ലാതാക്കാനാണ് മലയിറങ്ങിയതെന്ന് നവീദ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഡിവൈഎസ്പിയുടെ ബാങ്ക് അക്കൗണ്ടും മറ്റ് ആസ്തികളും പോലീസ് ശേഖരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കേസ് എൻഐഎയ്ക്കു കൈമാറാൻ സാധ്യതയുണ്ട്.
1990 ൽ സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ച ദേവീന്ദറിനെതിരേ അന്നുമുതൽ ആരോപണങ്ങളുണ്ട്. ട്രക്കിൽനിന്നു പിടിച്ചെടുത്ത മയക്കുമരുന്ന് ദേവീന്ദറും മറ്റൊരു സബ് ഇൻസ്പെക്ടർ പ്രൊബേഷണറി ഉദ്യോഗസ്ഥനും ചേർന്ന് വിറ്റ കേസിൽ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഈ കേസിൽ ഇരുവരെയും സർവീസിൽനിന്നു പിരിച്ചുവിടാൻ തീരുമാനിച്ചെങ്കിലും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇടപെട്ട് മാനുഷീക പരിഗണനയുടെ പേരിൽ നടപടി പിൻവലിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും ഭീകരവേട്ടയ്ക്കുള്ള പ്രത്യേക സംഘത്തിലേക്ക് മാറ്റി. ദേവീന്ദർ 1997 ൽ വീണ്ടും ക്രമസമാധാന പാലനത്തിന് എത്തിയെങ്കിലും വിവാദങ്ങൾ തുടർന്നതിനാൽ തിരിച്ചയച്ചു. 2015 ൽ ഡിജിപി കെ. രാജേന്ദ്രയാണ് ദേവീന്ദറിനെ ഷോപ്പിയാൻ-പുൽവാമ ഡിവൈഎസ്പിയായി നിയമിച്ചത്. പുൽവാമയിലും പ്രശ്നങ്ങൾ തുടർന്നതോടെ 2018 ഓഗസ്റ്റിൽ ഡിജിപി എസ്.പി. വൈദ് ഇയാളെ ആന്റി ഹൈജാക്ക് യൂണിറ്റിലേക്ക് മാറ്റി, ഇതു ചില ഉദ്യോഗസ്ഥർ എതിർത്തിരുന്നു.
ഡിവൈഎസ്പിയും സംഘവും പിടിയിലാകുന്പോൾ വാഹനം ഓടിച്ചിരുന്ന അഭിഭാഷകൻ ഇർഫാൻ അഹമ്മദ് മിറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് അഞ്ചു തവണ പാക്കിസ്ഥാനിൽ പോയിട്ടുണ്ട്.
ഇതിനിടെ, ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിംഗിനു വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണ് ജമ്മു കാഷ്മീർ പോലീസ് പറഞ്ഞു. ഇതേ പേരിലുള്ള മറ്റൊരു ഉദ്യോഗസ്ഥനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്.