ന്യൂഡൽഹി: പരുക്കൻ ചപ്പാത്തികളെ അതിലോലമാക്കിയിരുന്ന മട്ടൻ കീമയും ആവി പറക്കുന്ന ചിക്കൻ ബിരിയാണിയും ഇനി പാർലമെന്റ് കാന്റീന്റെ ചരിത്ര പുസ്തകത്തിൽ പഴയ ഒരു അധ്യായം മാത്രമാകും. ബംഗാളി രുചിയിൽ വല്ലപ്പോഴും വിളന്പിയിരുന്ന മീൻകറിയാകട്ടെ ഇനി ഓർമകളിൽ പോലും തൊട്ടു കൂട്ടാൻ കിട്ടില്ല. ഇതുവരെ വിളന്പിയ സസ്യേതര വിഭവങ്ങളെല്ലാം ഇനി പാർലമെന്റ് കാന്റീനിലെ മെനു സ്മൃതിയായി മാറും.
പാർലമെന്റ് കാന്റീൻ വെറും പച്ചക്കറിയാക്കി മാറ്റാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഐആർസിടിസി നടത്തിയിരുന്ന കാന്റീൻ സ്വകാര്യ ഏജൻസിയായ ഹൽദിറാമിന്റെയും ബിക്കാനീർവാലയുടെയും കൈകളിൽ എത്തുന്പോഴാണ് ഇനി മുതൽ ശുദ്ധ വെജിറ്റേറിയൻ മാത്രമാക്കി മാറാൻ പോകുന്നത്. പാർലമെന്റ് മന്ദിരത്തിനുള്ളിലെ അഞ്ചു കാന്റീനുകളുടെയും നടത്തിപ്പു ചുമതല ഇനി ഹൽദീറാമിനോ ബിക്കാനീർ വാലയ്ക്കോ ആയിരിക്കും.
ഐആർസിടിസിക്ക് പകരം മറ്റൊരു സർക്കാർ ഏജൻസിക്ക് കാന്റീനിന്റെ നടത്തിപ്പു ചുമതല നൽകും എന്നായിരുന്നു വിവരം. എന്നാൽ, ഫുഡ് കമ്മിറ്റി പോലും വിളിച്ചു ചേർക്കാതെയാണ് ലോക്സഭ സ്പീക്കറും രാജസ്ഥാനിൽ നിന്നുള്ള എംപിയുമായ ഓം ബിർള രാജസ്ഥാനിൽ നിന്നുള്ള ഹൽദിറാമിനും ബിക്കാനീർവാലയ്ക്കും നടത്തിപ്പു ചുമതല ഏൽപ്പിച്ചു കൊടുക്കാനൊരുങ്ങുന്ന്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം പാർലമെന്റിന്റെ വരുന്ന ബജറ്റ് സമ്മേളനത്തിന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി തീരുമാനമെടുക്കണം. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സ്പീക്കറുടെ നിർദേശത്തെ തുടർന്ന് എംപിമാർ കാന്റീൽ ലഭിച്ചു വന്നിരുന്ന സബ്സിഡി ഉപേക്ഷിച്ചിരുന്നു. സബ്സിഡി ഉപേക്ഷിച്ചത് പ്രകാരം പ്രതിപക്ഷം 17 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്.
ഹൽദീറാമോ ബിക്കാനീർവാലയോ നോണ്‍ വെജിറ്റേറിയൻ ഭക്ഷണം വിളന്പുന്ന ഏജൻസികളല്ല. പാർലമെന്റ് കാന്റീനുകളിൽ ഐആർസിടിസി വിളന്പുന്ന ഭക്ഷണത്തിന് ഗുണനിലവാരം പോരെന്ന് ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം പരക്കെ പരാതി ഉയർന്നിരുന്നു. പാർലമെന്റ് കാന്റീനുകളിൽ ഇതുവരെ ചിക്കൻ, മട്ടണ്‍ ബിരിയാണികൾ, മട്ടൻ കീമ, ചിക്കൻ ഫ്രൈ, മീൻകറി, മീൻ വറുത്തത്, കട്ലറ്റ് തുടങ്ങി നോണ്‍ വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ, ഇനി മുതൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഉണ്ണാനിരിക്കുന്നവർക്ക് മുന്നിൽ പച്ചക്കറി മാത്രമേ വിളന്പൂ എന്നാണ് ഇപ്പോഴുള്ള വിവരം.
ഇത്തിരി എരിവും പുളിയുമില്ലാതെ ഉണ്ണാൻ പ്രയാസമുള്ള കേരളത്തിൽ നിന്നടക്കമുള്ള എംപിമാർ ഇതോടെ വിഷമത്തിലാകും. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപിമാരായ സുരേഷ് ഗോപിയും അൽഫോൻസ് കണ്ണന്താനവും അത്ര പച്ചക്കറി പ്രേമികളും അല്ല. സുരേഷ് ഗോപിയാകട്ടെ കഴിഞ്ഞ സമ്മേളന കാലത്ത് സ്വന്തം വീട്ടിൽ നിന്നു ചിക്കൻ കറി ഉണ്ടാക്കി കൊണ്ടുവന്നു പാർലമെന്റിലെ അടുത്ത സുഹൃത്തുക്കളായ എംപിമാർക്കുൾപ്പെടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
സെബി മാത്യു
പാർലമെന്റ് കാന്റീൻ വെറും പച്ചക്കറിയാക്കി മാറ്റാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഐആർസിടിസി നടത്തിയിരുന്ന കാന്റീൻ സ്വകാര്യ ഏജൻസിയായ ഹൽദിറാമിന്റെയും ബിക്കാനീർവാലയുടെയും കൈകളിൽ എത്തുന്പോഴാണ് ഇനി മുതൽ ശുദ്ധ വെജിറ്റേറിയൻ മാത്രമാക്കി മാറാൻ പോകുന്നത്. പാർലമെന്റ് മന്ദിരത്തിനുള്ളിലെ അഞ്ചു കാന്റീനുകളുടെയും നടത്തിപ്പു ചുമതല ഇനി ഹൽദീറാമിനോ ബിക്കാനീർ വാലയ്ക്കോ ആയിരിക്കും.
ഐആർസിടിസിക്ക് പകരം മറ്റൊരു സർക്കാർ ഏജൻസിക്ക് കാന്റീനിന്റെ നടത്തിപ്പു ചുമതല നൽകും എന്നായിരുന്നു വിവരം. എന്നാൽ, ഫുഡ് കമ്മിറ്റി പോലും വിളിച്ചു ചേർക്കാതെയാണ് ലോക്സഭ സ്പീക്കറും രാജസ്ഥാനിൽ നിന്നുള്ള എംപിയുമായ ഓം ബിർള രാജസ്ഥാനിൽ നിന്നുള്ള ഹൽദിറാമിനും ബിക്കാനീർവാലയ്ക്കും നടത്തിപ്പു ചുമതല ഏൽപ്പിച്ചു കൊടുക്കാനൊരുങ്ങുന്ന്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം പാർലമെന്റിന്റെ വരുന്ന ബജറ്റ് സമ്മേളനത്തിന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി തീരുമാനമെടുക്കണം. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സ്പീക്കറുടെ നിർദേശത്തെ തുടർന്ന് എംപിമാർ കാന്റീൽ ലഭിച്ചു വന്നിരുന്ന സബ്സിഡി ഉപേക്ഷിച്ചിരുന്നു. സബ്സിഡി ഉപേക്ഷിച്ചത് പ്രകാരം പ്രതിപക്ഷം 17 കോടി രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്.
ഹൽദീറാമോ ബിക്കാനീർവാലയോ നോണ്‍ വെജിറ്റേറിയൻ ഭക്ഷണം വിളന്പുന്ന ഏജൻസികളല്ല. പാർലമെന്റ് കാന്റീനുകളിൽ ഐആർസിടിസി വിളന്പുന്ന ഭക്ഷണത്തിന് ഗുണനിലവാരം പോരെന്ന് ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം പരക്കെ പരാതി ഉയർന്നിരുന്നു. പാർലമെന്റ് കാന്റീനുകളിൽ ഇതുവരെ ചിക്കൻ, മട്ടണ്‍ ബിരിയാണികൾ, മട്ടൻ കീമ, ചിക്കൻ ഫ്രൈ, മീൻകറി, മീൻ വറുത്തത്, കട്ലറ്റ് തുടങ്ങി നോണ്‍ വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ, ഇനി മുതൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഉണ്ണാനിരിക്കുന്നവർക്ക് മുന്നിൽ പച്ചക്കറി മാത്രമേ വിളന്പൂ എന്നാണ് ഇപ്പോഴുള്ള വിവരം.
ഇത്തിരി എരിവും പുളിയുമില്ലാതെ ഉണ്ണാൻ പ്രയാസമുള്ള കേരളത്തിൽ നിന്നടക്കമുള്ള എംപിമാർ ഇതോടെ വിഷമത്തിലാകും. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപിമാരായ സുരേഷ് ഗോപിയും അൽഫോൻസ് കണ്ണന്താനവും അത്ര പച്ചക്കറി പ്രേമികളും അല്ല. സുരേഷ് ഗോപിയാകട്ടെ കഴിഞ്ഞ സമ്മേളന കാലത്ത് സ്വന്തം വീട്ടിൽ നിന്നു ചിക്കൻ കറി ഉണ്ടാക്കി കൊണ്ടുവന്നു പാർലമെന്റിലെ അടുത്ത സുഹൃത്തുക്കളായ എംപിമാർക്കുൾപ്പെടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
സെബി മാത്യു