ഫാറുഖാബാദ്: ഉത്തർപ്രദേശിൽ നവജാത ശിശുവിനെ തെരുവുനായ ഓപ്പറേഷൻ തിയറ്ററിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നു. ഫാറൂഖാബാദിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കാഞ്ചൻ എന്ന യുവതിയുടെ കുഞ്ഞാണു ദാരുണമായി കൊല്ലപ്പെട്ടത്.
ആശുപത്രി അധികൃതരുടെ അലംഭാവമാണു കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും കുട്ടിയെ തങ്ങളെ ഒരിക്കലും കാണിച്ചില്ലെന്നും കാഞ്ചന്റെ ബന്ധുക്കൾ ആരോപിച്ചു. കാഞ്ചന്റെ ഭർത്താവ് രവിയുടെ പരാതിയിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചന്ദ്രശേഖറും സിറ്റി മജിസ്ട്രേറ്റ് സുനിൽകുമാർ സിംഗ് എത്തി ആശുപത്രി സീൽ ചെയ്തു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ആശുപത്രി അധികൃതരുടെ അലംഭാവമാണു കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും കുട്ടിയെ തങ്ങളെ ഒരിക്കലും കാണിച്ചില്ലെന്നും കാഞ്ചന്റെ ബന്ധുക്കൾ ആരോപിച്ചു. കാഞ്ചന്റെ ഭർത്താവ് രവിയുടെ പരാതിയിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചന്ദ്രശേഖറും സിറ്റി മജിസ്ട്രേറ്റ് സുനിൽകുമാർ സിംഗ് എത്തി ആശുപത്രി സീൽ ചെയ്തു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.