ലാഗോസ്: നൈജീരിയയിലെ കഡൂനയിൽ നാലു വൈദിക വിദ്യാർഥികളെ സായുധ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയി. ആരാണ് ഇതു ചെയ്തതെന്ന് വ്യക്തമല്ല. ഗുഡ് ഷെപ്പേർഡ് സെമിനാരിയിലെ പയസ് കൻവായ് (19), പീറ്റർ ഉമനുകോർ (23), സ്റ്റീഫൻ ആമോസ് (23), മൈക്കൽ എന്നാഡി (18) എന്നിവരെയാണു തോക്കുധാരികൾ എട്ടാം തീയതി തട്ടിക്കൊണ്ടുപോയത്. 270 പേർ പഠിക്കുന്ന സെമിനാരിയാണിത്. പട്ടാളവേഷത്തിലെത്തി മതിൽ തകർത്ത് അകത്തുകടന്നാണു തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിലെ സ്ഥിതി പരിതാപകരമാണെന്നും സായുധവിഭാഗങ്ങളെ ആർക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹൈൻ ഗെർഡേൺ പറഞ്ഞു.
നൈജീരിയയിലെ സ്ഥിതി പരിതാപകരമാണെന്നും സായുധവിഭാഗങ്ങളെ ആർക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹൈൻ ഗെർഡേൺ പറഞ്ഞു.