+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടില 20 വരെ മരവിപ്പിച്ചു

ന്യൂഡൽഹി: കേരള കോണ്‍ഗ്രസ്എമ്മിലെ തർക്കം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ 20നുവീണ്ടും വാദം കേൾക്കും. പാർട്ടി ചിഹ്നമായ രണ്ടില ജോസഫ് വിഭാഗം ദുരുപയോഗ
രണ്ടില 20 വരെ മരവിപ്പിച്ചു
ന്യൂഡൽഹി: കേരള കോണ്‍ഗ്രസ്-എമ്മിലെ തർക്കം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ 20നുവീണ്ടും വാദം കേൾക്കും. പാർട്ടി ചിഹ്നമായ രണ്ടില ജോസഫ് വിഭാഗം ദുരുപയോഗിക്കുന്നതായി ജോസ് വിഭാഗത്തിന്‍റെ പരാതിയെത്തുടർന്ന് 20-ാം തീയതി വരെ ചിഹ്നം മരവിപ്പിക്കാനും കമ്മീഷൻ തീരുമാനിച്ചു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയും കമ്മീഷണർമാരായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരുമാണ് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടത്. സംസ്ഥാന സമിതി സംബന്ധിച്ച് ഇരുവിഭാഗവും നൽകിയ പട്ടികയെ സംബന്ധിച്ച അവകാശവാദങ്ങളും 20നു വാദം കേൾക്കുന്നതിനു മുന്പായി കമ്മീഷൻ പരിശോധിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു വിഭാഗത്തിനു വേണ്ടിയും അഭിഭാഷകർ നടത്തിയ വാദം കേൾക്കാൻ ജോസ് കെ. മാണി എംപിയുമുണ്ടായിരുന്നു.

ജനപ്രതിനിധികളുടെ എണ്ണത്തിലും സംസ്ഥാന സമിതിയിലും ഉന്നതാധികാര സമിതിയിലും ജില്ലാ കമ്മിറ്റികളിലും അടക്കം വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ജോസ് വിഭാഗത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പല്ലവ് സിസോദിയ വാദിച്ചു. എന്നാൽ നിയമസഭാ കക്ഷിയിലും സംസ്ഥാന സമിതിയിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു ജോസഫ് വിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ മരിയാർപുതവും വാദിച്ചു.

ചിഹ്നം അനുവദിക്കുന്നയാൾക്കു തന്നെയാണു വിപ്പു നൽകാനുള്ള അധികാരമെന്നതിനാൽ വിപ്പു നൽകാനുള്ള പി.ജെ. ജോസഫിന്‍റെ അവകാശവും തത്കാലം മരവിച്ചിരിക്കുകയാണെന്നു ജോസ് വിഭാഗം ചൂണ്ടിക്കാട്ടി.

നിയമസഭയിലെ അഞ്ചു പേരും ഇപ്പോഴും ഒരു ബ്ലോക്കായാണു തുടരുന്നതെന്നു ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. റോമി ചാക്കോ ചൂണ്ടിക്കാട്ടി.