തായ്പെ: തായ്വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിറ്റിംഗ് പ്രസിഡന്റ് സായ് ഇംഗ്വെൻ വൻഭൂരിപക്ഷത്തോടെ വിജയിച്ചത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായി. ചൈനീസ് പക്ഷപാതിയായ കൂമിന്താംഗ് പാർട്ടിയിലെ ഹാൻ കുവോയുവിനെയാണ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയുടെ വനിതാ നേതാവായ സായ് തറപറ്റിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണു അറുപത്തിമൂന്നുകാരിയായ സായ്ക്ക് ലഭിച്ചത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരും മുന്പേ ഹാൻ പരാജയം സമ്മതിക്കുകയായിരുന്നു.
ഇതുവരെയുള്ള കണക്കു പ്രകാരം സായ്ക്ക് 80 ലക്ഷംവോട്ടും (57ശതമാനം) ഹാനിന് 50ലക്ഷം വോട്ടും (38ശതമാനം) ലഭിച്ചു.
ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് സംഭാഷണത്തിനു തയാറാവാൻ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടൻ സായ് ഇംഗ് വെൻ ബെയ്ജിംഗിനോട് ആവശ്യപ്പെട്ടു. ചൈനയുടെ വിഘടിത പ്രവിശ്യയായാണ് തായ്വാനെ ചൈന കണക്കാക്കുന്നത്. ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചും തായ്വാനെ ചൈനാ വൻകരയോടു ചേർക്കുമെന്നും ബെയ്ജിംഗ് ഭീഷണി മുഴക്കിയിരുന്നു. ഫലത്തിൽ സ്വതന്ത്ര രാജ്യമാണെങ്കിലും ആഗോളതലത്തിൽ 15 രാജ്യങ്ങൾ മാത്രമേ തായ്വാനെ അംഗീകരിക്കുന്നുള്ളു.
ജനാധിപത്യമൂല്യങ്ങൾക്ക് തായ്വാൻ ജനത പ്രാധാന്യം കല്പിക്കുന്നുണ്ടെന്നു തെരഞ്ഞെടുപ്പു ഫലം തെളിയിച്ചെന്നു സായ് ചൂണ്ടിക്കാട്ടി. ദ്വീപ് രാഷ്ട്രത്തിലെ 23ദശ ലക്ഷം ജനങ്ങൾക്കാണു തങ്ങളുടെ ഭാവി സംബന്ധിച്ചു തീരുമാനം എടുക്കാൻ അവകാശമെന്നും ഇക്കാര്യം ബെയ്ജിംഗ് അംഗീകരിച്ചേ മതിയാവൂ എന്നും ചൈനയുമായുള്ള ഏകീകരണത്തെ എതിർക്കുന്ന സായ് പറഞ്ഞു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭവും തായ്വാൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നു കരുതുന്നു. ചൈനീസ് ആധിപത്യത്തിൽ വന്നാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഹോങ്കോംഗിന്റെ അനുഭവം സഹായിച്ചു.
ഇതുവരെയുള്ള കണക്കു പ്രകാരം സായ്ക്ക് 80 ലക്ഷംവോട്ടും (57ശതമാനം) ഹാനിന് 50ലക്ഷം വോട്ടും (38ശതമാനം) ലഭിച്ചു.
ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് സംഭാഷണത്തിനു തയാറാവാൻ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടൻ സായ് ഇംഗ് വെൻ ബെയ്ജിംഗിനോട് ആവശ്യപ്പെട്ടു. ചൈനയുടെ വിഘടിത പ്രവിശ്യയായാണ് തായ്വാനെ ചൈന കണക്കാക്കുന്നത്. ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചും തായ്വാനെ ചൈനാ വൻകരയോടു ചേർക്കുമെന്നും ബെയ്ജിംഗ് ഭീഷണി മുഴക്കിയിരുന്നു. ഫലത്തിൽ സ്വതന്ത്ര രാജ്യമാണെങ്കിലും ആഗോളതലത്തിൽ 15 രാജ്യങ്ങൾ മാത്രമേ തായ്വാനെ അംഗീകരിക്കുന്നുള്ളു.
ജനാധിപത്യമൂല്യങ്ങൾക്ക് തായ്വാൻ ജനത പ്രാധാന്യം കല്പിക്കുന്നുണ്ടെന്നു തെരഞ്ഞെടുപ്പു ഫലം തെളിയിച്ചെന്നു സായ് ചൂണ്ടിക്കാട്ടി. ദ്വീപ് രാഷ്ട്രത്തിലെ 23ദശ ലക്ഷം ജനങ്ങൾക്കാണു തങ്ങളുടെ ഭാവി സംബന്ധിച്ചു തീരുമാനം എടുക്കാൻ അവകാശമെന്നും ഇക്കാര്യം ബെയ്ജിംഗ് അംഗീകരിച്ചേ മതിയാവൂ എന്നും ചൈനയുമായുള്ള ഏകീകരണത്തെ എതിർക്കുന്ന സായ് പറഞ്ഞു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭവും തായ്വാൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നു കരുതുന്നു. ചൈനീസ് ആധിപത്യത്തിൽ വന്നാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഹോങ്കോംഗിന്റെ അനുഭവം സഹായിച്ചു.