ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പിന്നാലെ ഡൽഹിയിലും കലാപം. ഇന്നലെ വൈകുന്നേരം ദക്ഷിണ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ കല്ലെറിഞ്ഞ വിദ്യാർഥികൾക്കുനേരേ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. സർവകലാശാലയ്ക്കുള്ളിലേക്കു പോലീസ് വെടിവയ്ക്കുകയും ചെയ്തു.
ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ സംഘർഷത്തിൽ കത്തിച്ചു. അതേസമയം, ബസുകൾ പോലീസ് തന്നെ കത്തിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർവലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമം കാട്ടുകയായിരുന്നെന്ന് സർവകലാശാലാ അധികൃതരും ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമടക്കമുള്ളവർ വൈകുന്നേരം നാലോടെ ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ പ്രതിഷേധമാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കല്ലെറിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കു കലാപം വ്യാപിച്ചു.
പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ മൂന്ന് ബസുകൾക്ക് തീയിട്ടു. യാത്രക്കാർ ബസിലുള്ളപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കന്നാസുകളിൽ മണ്ണെണ്ണയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്ന ആരോ പണം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫയർ ഫോഴ്സിന്റെ ഒരു വാനിനു നേരേയും ആക്രമണമുണ്ടായി.
അക്രമസംഭവങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്നും സമാധാനപരമായ സമരമാണ് നടത്തിയതെന്നും വിദ്യാർഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സർവകലാശാലയ്ക്കുള്ളിലെ പോലീസ് നടപടിക്കെതിരേ ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അക്തർ പ്രതിഷേധം അറിയിച്ചു.
ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അക്രമികളെ തുരത്തിയോടിക്കാനാണ് തങ്ങൾ ശ്രമിച്ചത്. സർവകലാശാലയ്ക്കെതിരേയോ വിദ്യാർഥികൾക്കെതിരേയോ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ അടച്ചിട്ടു. സരിതാ വിഹാർ മുതൽ കാളിന്ദി കുഞ്ജ് വരെയുള്ള ട്രാഫിക് തടഞ്ഞിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ലഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും വിദ്യാർഥി പ്രക്ഷോഭം നടന്നിരുന്നു. അന്നും സമരം അക്രമാസക്തമാവുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ചത്തേക്ക് സർവലാശാല അടച്ചിടുകയായിരുന്നു.
ജിജി ലൂക്കോസ്
ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ സംഘർഷത്തിൽ കത്തിച്ചു. അതേസമയം, ബസുകൾ പോലീസ് തന്നെ കത്തിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർവലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമം കാട്ടുകയായിരുന്നെന്ന് സർവകലാശാലാ അധികൃതരും ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമടക്കമുള്ളവർ വൈകുന്നേരം നാലോടെ ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ പ്രതിഷേധമാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കല്ലെറിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കു കലാപം വ്യാപിച്ചു.
പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ മൂന്ന് ബസുകൾക്ക് തീയിട്ടു. യാത്രക്കാർ ബസിലുള്ളപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കന്നാസുകളിൽ മണ്ണെണ്ണയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്ന ആരോ പണം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫയർ ഫോഴ്സിന്റെ ഒരു വാനിനു നേരേയും ആക്രമണമുണ്ടായി.
അക്രമസംഭവങ്ങളിൽ തങ്ങൾക്കു പങ്കില്ലെന്നും സമാധാനപരമായ സമരമാണ് നടത്തിയതെന്നും വിദ്യാർഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സർവകലാശാലയ്ക്കുള്ളിലെ പോലീസ് നടപടിക്കെതിരേ ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അക്തർ പ്രതിഷേധം അറിയിച്ചു.
ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അക്രമികളെ തുരത്തിയോടിക്കാനാണ് തങ്ങൾ ശ്രമിച്ചത്. സർവകലാശാലയ്ക്കെതിരേയോ വിദ്യാർഥികൾക്കെതിരേയോ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ അടച്ചിട്ടു. സരിതാ വിഹാർ മുതൽ കാളിന്ദി കുഞ്ജ് വരെയുള്ള ട്രാഫിക് തടഞ്ഞിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ലഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും വിദ്യാർഥി പ്രക്ഷോഭം നടന്നിരുന്നു. അന്നും സമരം അക്രമാസക്തമാവുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ചത്തേക്ക് സർവലാശാല അടച്ചിടുകയായിരുന്നു.
ജിജി ലൂക്കോസ്