ദുംക(ജാർഖണ്ഡ്): പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോൺഗ്രസും സഖ്യകക്ഷികളുമാണ് രാജ്യത്തു പ്രതിഷേധം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാസാക്കിയത് ആയിരം ശതമാനം ശരിയായിരുന്നെന്ന് പ്രതിപക്ഷത്തിന്റെ നടപടിയിൽനിന്ന് വ്യക്തമായി. തീവയ്പ് നടത്തുന്നവരെ വേഷംകൊണ്ടു തിരിച്ചറിയാൻ സാധിക്കുമെന്നും മോദി തെരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു.
ബിൽ പാർലമെന്റിൽ പാസാക്കിയതോടെ, രാജ്യത്തെ ജനങ്ങളുടെ ഭാവി മോദി ദൃഢമാക്കിയത് ജനങ്ങൾ കണ്ടതാണ്. പ്രതിപക്ഷത്തിന്റെ നടപടിയിൽ പ്രതിഫലിക്കുന്നത് പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത് ആയിരം ശതമാനം ശരിയാണ് എന്നതാണ്- പ്രധാനമന്ത്രി പറഞ്ഞു.
തീവയ്പ് നടത്തിയവരെ ടെലിവിഷനിലൂടെ കാണാം. അവർ ധരിച്ചിരിക്കുന്ന വേഷത്തിൽനിന്നുതന്നെ അവരെ തിരിച്ചറിയാം. പാക്കിസ്ഥാൻ എന്തു ചെയ്യുന്നുവോ അതുതന്നെയാണ് കോൺഗ്രസും ചെയ്യുന്നത്, കോൺഗ്രസിന്റെ വിദേശ പ്രതിഷേധത്തെ വിമർശിച്ച് മോദി പറഞ്ഞു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്പിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ ശനിയാഴ്ച പ്രതിഷേധം നടന്നിരുന്നു. രാംജന്മഭൂമി, ആർട്ടിക്കിൾ 370 എന്നീ വിഷയങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ലണ്ടനിലെ പാക്കിസ്ഥാനികൾ പ്രതിഷേധം നടത്തിയിരുന്നു.
ഏതെങ്കിലും ഇന്ത്യക്കാർ എംബസിക്കു സമീപം പ്രതിഷേധം നടത്തുമോ? എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ എംബസിയിൽ പോകും. ഉദ്യോഗസ്ഥരെ കാണും, അവർ കേന്ദ്രസർക്കാരിന് രേഖകൾ അയയ്ക്കും- മോദി പറഞ്ഞു. രാജ്യത്തെ മോശമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയ മോദി, ഞാൻ നിങ്ങളുടെ സേവകനാണെന്നും പറഞ്ഞു.
ബിൽ പാർലമെന്റിൽ പാസാക്കിയതോടെ, രാജ്യത്തെ ജനങ്ങളുടെ ഭാവി മോദി ദൃഢമാക്കിയത് ജനങ്ങൾ കണ്ടതാണ്. പ്രതിപക്ഷത്തിന്റെ നടപടിയിൽ പ്രതിഫലിക്കുന്നത് പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത് ആയിരം ശതമാനം ശരിയാണ് എന്നതാണ്- പ്രധാനമന്ത്രി പറഞ്ഞു.
തീവയ്പ് നടത്തിയവരെ ടെലിവിഷനിലൂടെ കാണാം. അവർ ധരിച്ചിരിക്കുന്ന വേഷത്തിൽനിന്നുതന്നെ അവരെ തിരിച്ചറിയാം. പാക്കിസ്ഥാൻ എന്തു ചെയ്യുന്നുവോ അതുതന്നെയാണ് കോൺഗ്രസും ചെയ്യുന്നത്, കോൺഗ്രസിന്റെ വിദേശ പ്രതിഷേധത്തെ വിമർശിച്ച് മോദി പറഞ്ഞു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്പിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ ശനിയാഴ്ച പ്രതിഷേധം നടന്നിരുന്നു. രാംജന്മഭൂമി, ആർട്ടിക്കിൾ 370 എന്നീ വിഷയങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ലണ്ടനിലെ പാക്കിസ്ഥാനികൾ പ്രതിഷേധം നടത്തിയിരുന്നു.
ഏതെങ്കിലും ഇന്ത്യക്കാർ എംബസിക്കു സമീപം പ്രതിഷേധം നടത്തുമോ? എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ എംബസിയിൽ പോകും. ഉദ്യോഗസ്ഥരെ കാണും, അവർ കേന്ദ്രസർക്കാരിന് രേഖകൾ അയയ്ക്കും- മോദി പറഞ്ഞു. രാജ്യത്തെ മോശമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയ മോദി, ഞാൻ നിങ്ങളുടെ സേവകനാണെന്നും പറഞ്ഞു.