ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പ്രതിരോധത്തിലാക്കി ബിജെപിയുടെ സഖ്യകക്ഷിയായ ആസാംഗണ പരിഷദ് രംഗത്ത്. നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനും എജിപി തീരുമാനിച്ചു. മുതിർന്ന പാർട്ടി നേതാക്കൾ പങ്കെടുത്ത നിർണായക യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ പ്രതിഷേധമറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിക്കാനും എജിപി തീരുമാനിച്ചിട്ടുണ്ട്.
ആസാമിൽ ബിജെപി സർക്കാരിന്റെ ഭാഗമാണ് എജിപി. സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് മന്ത്രിമാരുണ്ട്. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയപ്പോൾ സർക്കാരിന് അനുകൂലമായാണ് എജിപി എംപിമാർ നിലപാടെടുത്തിരുന്നത്. ജനവികാരം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മൂന്നു പേർ പാർട്ടി വിട്ടു. സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുൻ നിലപാട് മാറ്റാൻ പാർട്ടി നിർബന്ധിതരായത്. പൗരത്വ നിയമം ഭേദഗതി ചെയ്യാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചപ്പോൾ എജിപി സഖ്യം അവസാനിപ്പിച്ചതു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കിയിരുന്നു.
ആസാമിൽ ബിജെപി സർക്കാരിന്റെ ഭാഗമാണ് എജിപി. സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് മന്ത്രിമാരുണ്ട്. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയപ്പോൾ സർക്കാരിന് അനുകൂലമായാണ് എജിപി എംപിമാർ നിലപാടെടുത്തിരുന്നത്. ജനവികാരം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മൂന്നു പേർ പാർട്ടി വിട്ടു. സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുൻ നിലപാട് മാറ്റാൻ പാർട്ടി നിർബന്ധിതരായത്. പൗരത്വ നിയമം ഭേദഗതി ചെയ്യാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചപ്പോൾ എജിപി സഖ്യം അവസാനിപ്പിച്ചതു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കിയിരുന്നു.