കോട്ട: സമൂഹമാധ്യമങ്ങളിൽ നെഹ്റു കുടുംബത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് നടി പായൽ റോഹ്തഗിയെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിനുശേഷം ആവശ്യമെങ്കിൽ അറസ്റ്റ്ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടിയുടെ അഹമ്മദാബാദിലെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മോട്ടിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, കമല നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്ചെയ്തുവെന്നാണ് നടിക്കെതിരേയുള്ള പരാതി.
യൂത്ത് കോൺഗ്രസ് രാജസ്ഥാൻ യൂണിറ്റ് സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളുടെയും പരാതിയിലാണു നടപടി. കഴിഞ്ഞ സെപ്റ്റംബർ ആറ്, 12 തീയതികളിലാണ് വിവാദവീഡിയോ നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.
നടിയെ ഞായറാഴ്ച ചോദ്യംചെയ്തുവെന്ന് ബുന്ദി എസ്പി മംമ്ത ഗുപ്ത അറിയിച്ചു. ഐടി നിയമപ്രകാരമാണ് കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ നടിയെ ബുന്ദിയിലെ സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കേസിൽ പോലീസ് തന്നെ അറസ്റ്റ്ചെയ്തുവെന്നു പറഞ്ഞ നടി മോട്ടിലാൽ നെഹ്റുവിനെക്കുറിച്ചു വീഡിയോ തയാറാക്കിയതിനാണ് അറസ്റ്റെന്നും വിശദീകരിച്ചു. ഗൂഗിളിൽ നിന്നാണു വിവരങ്ങൾ ശേഖരിച്ചത്. അഭിപ്രായസ്വാതന്ത്ര്യം തമാശയായി മാറിയെന്നും പായൽ റോഹ്തഗി ട്വിറ്ററിൽ ആരോപിച്ചു.
കേസിൽ മുൻകൂർജാമ്യം തേടി കഴിഞ്ഞ വ്യാഴാഴ്ച അവർ കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്നു കോടതി പരിഗണിക്കും. ഗാന്ധി കുടുംബത്തിന്റെ സമ്മർദത്തെത്തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി തനിക്കെതിരേ പ്രവർത്തിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് രാജസ്ഥാൻ യൂണിറ്റ് സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളുടെയും പരാതിയിലാണു നടപടി. കഴിഞ്ഞ സെപ്റ്റംബർ ആറ്, 12 തീയതികളിലാണ് വിവാദവീഡിയോ നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.
നടിയെ ഞായറാഴ്ച ചോദ്യംചെയ്തുവെന്ന് ബുന്ദി എസ്പി മംമ്ത ഗുപ്ത അറിയിച്ചു. ഐടി നിയമപ്രകാരമാണ് കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ നടിയെ ബുന്ദിയിലെ സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കേസിൽ പോലീസ് തന്നെ അറസ്റ്റ്ചെയ്തുവെന്നു പറഞ്ഞ നടി മോട്ടിലാൽ നെഹ്റുവിനെക്കുറിച്ചു വീഡിയോ തയാറാക്കിയതിനാണ് അറസ്റ്റെന്നും വിശദീകരിച്ചു. ഗൂഗിളിൽ നിന്നാണു വിവരങ്ങൾ ശേഖരിച്ചത്. അഭിപ്രായസ്വാതന്ത്ര്യം തമാശയായി മാറിയെന്നും പായൽ റോഹ്തഗി ട്വിറ്ററിൽ ആരോപിച്ചു.
കേസിൽ മുൻകൂർജാമ്യം തേടി കഴിഞ്ഞ വ്യാഴാഴ്ച അവർ കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്നു കോടതി പരിഗണിക്കും. ഗാന്ധി കുടുംബത്തിന്റെ സമ്മർദത്തെത്തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി തനിക്കെതിരേ പ്രവർത്തിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു.