ന്യൂഡൽഹി: ബിരിയാണി വിറ്റതിന്റെ പേരിൽ ജാതിപ്പേരു പറഞ്ഞ് നോയിഡ സ്വദേശിയെ മർദിച്ചു. ഗ്രേറ്റർ നോയിഡയിലെ റാബുപുരയിലാണ് സംഭവം. ജാതി പറഞ്ഞുകൊണ്ട് 43കാരന്റെ മുഖത്ത് മാറി മാറി അടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ബിരിയാണി വിറ്റുകൊണ്ടിരുന്ന ചെറിയ കടയുടെ മുന്നിൽവച്ച് ഒരാൾ മർദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മുഖത്തടിച്ചതിനു ശേഷം അടുത്തുള്ള ഭിത്തിയിൽ ചാരിനിർത്തി മർദിക്കുകയും ജാതി പറഞ്ഞുള്ള അധിക്ഷേപവും രൂക്ഷമായ രീതിയിൽ അസഭ്യവർഷം കാണാം. ബിരിയാണി വിൽപ്പനക്കാരന്റെ സഹായി ഭീതിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ലോകേഷ് എന്നയാളെയാണു മർദിച്ചതെന്നും ഇയാളെ ചോദ്യംചെയ്തതായും നോയിഡ പോലീസ് പറഞ്ഞു. മറ്റുമൂന്നുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ബിരിയാണി വിറ്റുകൊണ്ടിരുന്ന ചെറിയ കടയുടെ മുന്നിൽവച്ച് ഒരാൾ മർദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മുഖത്തടിച്ചതിനു ശേഷം അടുത്തുള്ള ഭിത്തിയിൽ ചാരിനിർത്തി മർദിക്കുകയും ജാതി പറഞ്ഞുള്ള അധിക്ഷേപവും രൂക്ഷമായ രീതിയിൽ അസഭ്യവർഷം കാണാം. ബിരിയാണി വിൽപ്പനക്കാരന്റെ സഹായി ഭീതിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ലോകേഷ് എന്നയാളെയാണു മർദിച്ചതെന്നും ഇയാളെ ചോദ്യംചെയ്തതായും നോയിഡ പോലീസ് പറഞ്ഞു. മറ്റുമൂന്നുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു.