മുംബൈ: വീർ സവർക്കറെ അപമാനിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരസ്യമായി തല്ലണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സവർക്കറുടെ പൗത്രൻ രഞ്ജിത് സവർക്കർ.
റേപ്പ് ഇന്ത്യ പരാമർശത്തിൽ മാപ്പു പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽഗാന്ധിയെന്നാണ് എന്ന രാഹുലിന്റെ പരാമർശത്തിനെതിരേയാണു രഞ്ജിത് സവർക്കർ രംഗത്തെത്തിയത്. തന്റെ മുത്തച്ഛൻ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞെന്നു രാഹുൽഗാന്ധി നിരന്തരം ആരോപിക്കുകയാണ്. ഇതു വാസ്തവവിരുദ്ധമാണ്. ജയിൽമോചിതനാക്കാനുള്ള ഉപാധികൾ അംഗീകരിക്കുക മാത്രമാണു വീർ സവർക്കർ ചെയ്തത്. ബ്രിട്ടീഷുകാരോട് അദ്ദേഹം ഒരിക്കലും കൂറു പുലർത്തിയിട്ടില്ല-രഞ്ജിത് സവർക്കാർ പറഞ്ഞു.
റേപ്പ് ഇന്ത്യ പരാമർശത്തിൽ മാപ്പു പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽഗാന്ധിയെന്നാണ് എന്ന രാഹുലിന്റെ പരാമർശത്തിനെതിരേയാണു രഞ്ജിത് സവർക്കർ രംഗത്തെത്തിയത്. തന്റെ മുത്തച്ഛൻ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞെന്നു രാഹുൽഗാന്ധി നിരന്തരം ആരോപിക്കുകയാണ്. ഇതു വാസ്തവവിരുദ്ധമാണ്. ജയിൽമോചിതനാക്കാനുള്ള ഉപാധികൾ അംഗീകരിക്കുക മാത്രമാണു വീർ സവർക്കർ ചെയ്തത്. ബ്രിട്ടീഷുകാരോട് അദ്ദേഹം ഒരിക്കലും കൂറു പുലർത്തിയിട്ടില്ല-രഞ്ജിത് സവർക്കാർ പറഞ്ഞു.