മാഡ്രിഡ്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് ഉതകുന്ന ഉടന്പടികളൊന്നുമില്ലാതെ യുഎൻ കാലാവസ്ഥാ ഉച്ചകോടി മാഡ്രിഡിൽ സമാപിച്ചു. ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കുന്നതിനുള്ള തീരുമാനങ്ങളൊന്നും ഉണ്ടായില്ല. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ അടുത്തവർഷം ചേരുന്ന ഉച്ചകോടിയിലേ ഇനി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകൂ എന്നാണു സൂചന.
ആഗോളതാപനം കുറയ്ക്കാൻ ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ, 200 രാജ്യങ്ങളിലെ പ്രതിനിധികൾ രണ്ടാഴ്ച മാരത്തൺ ചർച്ചകളിൽ ഏർപ്പെട്ടെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ രാജ്യങ്ങൾ നടപടി എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിലി-മാഡ്രിഡ് ടൈം ആക്ഷൻ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടായി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടി സംബന്ധിച്ച അന്തിമധാരണ ഉണ്ടാകുമെന്ന പ്രതീക്ഷ വിഫലമായി. ആഗോളതാപനത്തിന്റെ കെടുതികൾ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്നതിൽ പൊതു ധാരണയുണ്ടായി.സന്പന്ന രാജ്യങ്ങൾ ഉത്തരാവാദിത്വരഹിതമായി പെരുമാറുകയാണെന്ന് പരിസ്ഥിതിവാദികൾ ആരോപിച്ചു.
ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്കു മാറ്റുകയായിരുന്നു.
ആഗോളതാപനം കുറയ്ക്കാൻ ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ, 200 രാജ്യങ്ങളിലെ പ്രതിനിധികൾ രണ്ടാഴ്ച മാരത്തൺ ചർച്ചകളിൽ ഏർപ്പെട്ടെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ രാജ്യങ്ങൾ നടപടി എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിലി-മാഡ്രിഡ് ടൈം ആക്ഷൻ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടായി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടന്പടി സംബന്ധിച്ച അന്തിമധാരണ ഉണ്ടാകുമെന്ന പ്രതീക്ഷ വിഫലമായി. ആഗോളതാപനത്തിന്റെ കെടുതികൾ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്നതിൽ പൊതു ധാരണയുണ്ടായി.സന്പന്ന രാജ്യങ്ങൾ ഉത്തരാവാദിത്വരഹിതമായി പെരുമാറുകയാണെന്ന് പരിസ്ഥിതിവാദികൾ ആരോപിച്ചു.
ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്കു മാറ്റുകയായിരുന്നു.