വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽനിന്ന് 4000 യുഎസ് സൈനികരെ പിൻവലിക്കാനുള്ള പദ്ധതി ട്രംപ് ഭരണകൂടം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസും താലിബാനും തമ്മിൽ സമാധാന ചർച്ച പുനരാരംഭിച്ച് ഒരാഴ്ച പിന്നിടുന്പോഴാണ് റിപ്പോർട്ട്.
13,000 യുഎസ് സൈനികരെയാണ് അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 4000 പേരെ സ്ഥലം മാറ്റുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എൻബിസി റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സിഎൻഎന്നും പറഞ്ഞു.
യുഎസ് സൈനികരെ പൂർണമായി പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹം. ഇതിനായി താലിബാനുമായി മുന്പു നടത്തിയ ചർച്ചകൾ കരാറിന്റെ വക്കിൽവരെ എത്തിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ചർച്ചകൾ നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതാണ് കഴിഞ്ഞയാഴ്ച പുനരാരംഭിച്ചത്.
13,000 യുഎസ് സൈനികരെയാണ് അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 4000 പേരെ സ്ഥലം മാറ്റുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എൻബിസി റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സിഎൻഎന്നും പറഞ്ഞു.
യുഎസ് സൈനികരെ പൂർണമായി പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹം. ഇതിനായി താലിബാനുമായി മുന്പു നടത്തിയ ചർച്ചകൾ കരാറിന്റെ വക്കിൽവരെ എത്തിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ചർച്ചകൾ നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതാണ് കഴിഞ്ഞയാഴ്ച പുനരാരംഭിച്ചത്.