ഖാർത്തും: പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന് അഴിമതിക്കേസിൽ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. അധികാര ഭ്രഷ്ടനായ സമയത്ത് അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ലക്ഷക്കണക്കിനു യൂറോയുടെയും സുഡാനീസ് പൗണ്ടിന്റെയും കറൻസികളും മറ്റും പിടിച്ചെടുത്തിരുന്നു. ഇവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഷീർ അനുകൂലികൾ ഖാർത്തൂമിൽ വൻ റാലി നടത്തി. വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ബഷീറിന്റെ അഭിഭാഷകൻ അറിയിച്ചു. മുപ്പതുവർഷത്തോളം സുഡാനെ അടക്കി ഭരിച്ച ബഷീറിനെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു സൈന്യം ഇടപെട്ട് ഏപ്രിലിലാണു പുറത്താക്കിയത്.
ബഷീർ അനുകൂലികൾ ഖാർത്തൂമിൽ വൻ റാലി നടത്തി. വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ബഷീറിന്റെ അഭിഭാഷകൻ അറിയിച്ചു. മുപ്പതുവർഷത്തോളം സുഡാനെ അടക്കി ഭരിച്ച ബഷീറിനെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു സൈന്യം ഇടപെട്ട് ഏപ്രിലിലാണു പുറത്താക്കിയത്.