ന്യൂഡൽഹി: ഇന്ത്യയെ രക്ഷിക്കാൻ ശക്തമായി പോരാടേണ്ട സമയമാണെന്നും മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.രാജ്യവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണം. അനീതി സഹിക്കുന്നത് ഏറ്റവും വലിയ കുറ്റകൃത്യമാണ്. ഇന്ത്യയുടെ ആത്മാവിനെ കീറി മുറിക്കുന്നതാണു പൗരത്വ ഭേദഗതി നിയമമെന്ന് അവർ പറഞ്ഞു.
""അന്ധേർ നഗരി, ചോപത് രാജ''(ഇരുൾവീണ രാജ്യവും നില തെറ്റിയ നേതാവും) എന്നതാണു രാജ്യത്തിന്റെ അവസ്ഥ. സബ് കേ സാത്ത്, സബ്കാ വികാസ് (എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം) എവിടെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഡൽഹി രാംലീല മൈതാനിയിൽ നടന്ന കോണ്‍ഗ്രസിന്റെ ഭാരത് ബചാവോ (ഇന്ത്യയെ രക്ഷിക്കൂ) മഹാറാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സോണിയ. രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, സാന്പത്തികമാന്ദ്യം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയ്ക്കെതിരേ നടത്തിയ റാലിയിലെ വലിയ ജനപങ്കാളിത്തം സർക്കാരിനെതിരേയുള്ള മുന്നറിയിപ്പായി. ഡൽഹിയെ ഇളക്കിമറിച്ച വൻ റാലിക്കെത്തിയ പ്രവർത്തകരെ കൊണ്ടു രാംലീല മൈതാനിയും അവിടേക്കുള്ള റോഡുകളും നിറഞ്ഞിരുന്നു. കേരളത്തിൽ നിന്നു പി.സി. ചാക്കോ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരും സംസ്ഥാന നേതാക്കളും റാലിക്കെത്തിയിരുന്നു.
രാജ്യവും ജനാധിപത്യവും ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കോണ്‍ഗ്രസ് അവസാന ശ്വാസം വരെയും പോരാടുമെന്ന് മോദി- ഷാ സർക്കാരിന് മുന്നറിയിപ്പു നൽകുകയാണെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ഏതു ത്യാഗത്തിനും ഒരുക്കവുമാണ്- സോണിയ പറഞ്ഞു.
കർഷകരുടെ അവസ്ഥയിൽ ദുഃഖം: സോണിയ
നമ്മുടെ അന്നദാതാക്കളായ കർഷകരുടെ അവസ്ഥ കാണുന്പോൾ ദുഃഖം തോന്നുന്നു. അവരുടെ കഷ്ടപ്പാടുകൾ പലമടങ്ങ് കൂടിയിരിക്കുന്നു. ചെലവുകളെല്ലാം കൂടിയിട്ടും കർഷകർക്കു ന്യായവില കിട്ടുന്നില്ല. രാപകലില്ലാതെ, മഴയത്തും വെയിലത്തും തൊഴിലാളികൾ അധ്വാനിക്കുന്നു. എന്നിട്ടും അവർക്കു രണ്ടു നേരം വയറുനിറച്ചു ഭക്ഷണത്തിനു പോലും വക കിട്ടുന്നില്ല. ചെറുകിട- ഇടത്തരം കച്ചവടക്കാരും വ്യവസായികളും വായ്പയെടുത്തു തുടങ്ങിയ കച്ചവടം മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം തകർച്ചയിലാണ്. വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകരും വ്യാപാരികളും കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിന്ന്- സോണിയ ഗാന്ധി പറഞ്ഞു.
ഉള്ളിയും ധാന്യങ്ങളും അടക്കം വീട്ടമ്മമാരുടെ അടുക്കളയിലെ സാധനങ്ങൾക്കെല്ലാം തീവിലയായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിനെല്ലാം പുറമേയാണു സഹോദരിമാർക്കെതിരേ അതിനിന്ദ്യവും ക്രൂരവുമായ അക്രമങ്ങൾ പതിവാകുന്നത്. അമ്മമാർ, സഹോദരിമാർ, പെണ്‍കുട്ടികൾ എന്നിവരുടെ ദുഃസ്ഥിതിക്കെതിരേ പോരാട്ടം അനിവാര്യമാണ്- സോണിയ ഓർമിപ്പിച്ചു.
ജോർജ് കള്ളിവയലിൽ
""അന്ധേർ നഗരി, ചോപത് രാജ''(ഇരുൾവീണ രാജ്യവും നില തെറ്റിയ നേതാവും) എന്നതാണു രാജ്യത്തിന്റെ അവസ്ഥ. സബ് കേ സാത്ത്, സബ്കാ വികാസ് (എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം) എവിടെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഡൽഹി രാംലീല മൈതാനിയിൽ നടന്ന കോണ്‍ഗ്രസിന്റെ ഭാരത് ബചാവോ (ഇന്ത്യയെ രക്ഷിക്കൂ) മഹാറാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സോണിയ. രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, സാന്പത്തികമാന്ദ്യം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയ്ക്കെതിരേ നടത്തിയ റാലിയിലെ വലിയ ജനപങ്കാളിത്തം സർക്കാരിനെതിരേയുള്ള മുന്നറിയിപ്പായി. ഡൽഹിയെ ഇളക്കിമറിച്ച വൻ റാലിക്കെത്തിയ പ്രവർത്തകരെ കൊണ്ടു രാംലീല മൈതാനിയും അവിടേക്കുള്ള റോഡുകളും നിറഞ്ഞിരുന്നു. കേരളത്തിൽ നിന്നു പി.സി. ചാക്കോ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരും സംസ്ഥാന നേതാക്കളും റാലിക്കെത്തിയിരുന്നു.
രാജ്യവും ജനാധിപത്യവും ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കോണ്‍ഗ്രസ് അവസാന ശ്വാസം വരെയും പോരാടുമെന്ന് മോദി- ഷാ സർക്കാരിന് മുന്നറിയിപ്പു നൽകുകയാണെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ഏതു ത്യാഗത്തിനും ഒരുക്കവുമാണ്- സോണിയ പറഞ്ഞു.
കർഷകരുടെ അവസ്ഥയിൽ ദുഃഖം: സോണിയ
നമ്മുടെ അന്നദാതാക്കളായ കർഷകരുടെ അവസ്ഥ കാണുന്പോൾ ദുഃഖം തോന്നുന്നു. അവരുടെ കഷ്ടപ്പാടുകൾ പലമടങ്ങ് കൂടിയിരിക്കുന്നു. ചെലവുകളെല്ലാം കൂടിയിട്ടും കർഷകർക്കു ന്യായവില കിട്ടുന്നില്ല. രാപകലില്ലാതെ, മഴയത്തും വെയിലത്തും തൊഴിലാളികൾ അധ്വാനിക്കുന്നു. എന്നിട്ടും അവർക്കു രണ്ടു നേരം വയറുനിറച്ചു ഭക്ഷണത്തിനു പോലും വക കിട്ടുന്നില്ല. ചെറുകിട- ഇടത്തരം കച്ചവടക്കാരും വ്യവസായികളും വായ്പയെടുത്തു തുടങ്ങിയ കച്ചവടം മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം തകർച്ചയിലാണ്. വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകരും വ്യാപാരികളും കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിന്ന്- സോണിയ ഗാന്ധി പറഞ്ഞു.
ഉള്ളിയും ധാന്യങ്ങളും അടക്കം വീട്ടമ്മമാരുടെ അടുക്കളയിലെ സാധനങ്ങൾക്കെല്ലാം തീവിലയായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിനെല്ലാം പുറമേയാണു സഹോദരിമാർക്കെതിരേ അതിനിന്ദ്യവും ക്രൂരവുമായ അക്രമങ്ങൾ പതിവാകുന്നത്. അമ്മമാർ, സഹോദരിമാർ, പെണ്‍കുട്ടികൾ എന്നിവരുടെ ദുഃസ്ഥിതിക്കെതിരേ പോരാട്ടം അനിവാര്യമാണ്- സോണിയ ഓർമിപ്പിച്ചു.
ജോർജ് കള്ളിവയലിൽ