ആവേശം ടൈ കെട്ടി

01:25 AM Dec 14, 2019 | Deepika.com
കൊച്ചി: രണ്ടു ഗോളുകൾക്കു പിന്നിലായെങ്കിലും രണ്ടെണ്ണവും തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സിയെ 2-2 സമനിലയിൽ തളച്ചു. മെസി ബൗളിയുടെ ഇരട്ടഗോളാണ് ബ്ലാസ്റ്റേഴ്സിനെ പരാജയത്തിന്‍റെ വക്കിൽനിന്ന് കൈപിടിച്ചുയർത്തിയത്.

75-ാം മിനിറ്റിൽ ഹെഡറിലൂടെയും 87-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയുമായിരുന്നു മെസി ബൗളിയുടെ ഗോളുകൾ. 38-ാം മിനിറ്റിൽ പിറ്റിയും 71-ാം മിനിറ്റിൽ സി.കെ. വിനീതുമാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്. പതിവിനെ അപേക്ഷിച്ച് ഏറെക്കുറെ കാലിയായ ഗാലറിയായിരുന്നു ഇന്നലെ കൊച്ചിയിൽ. 12,772 കാണികളേ ഇന്നലെ എത്തിയുള്ളൂ.

കളിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. എന്നാൽ, പതിയെപ്പതിയെ ജംഷഡ്പുർ കളംപിടിച്ചു. പലപ്പോഴും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ മികവാണ് ഗോൾ വഴങ്ങുന്നതിൽനിന്ന് ആതിഥേയരെ രക്ഷിച്ചത്. സെയ്ത്യാൻ സിംഗ് നൽകിയ ക്രോസിന് മരിയോ ആർക്കെസ് തലവച്ചെങ്കിലും ജംഷഡ്പുർ ഗോളി സുബ്രതോ പാൽ പന്ത് അനായാസം കയ്യിലൊതുക്കി.
23-ാം മിനിറ്റിൽ ജംഷഡ്പുരിന്‍റെ മറുനീക്കമെത്തി. നരേന്ദർ ഗെലോട്ട് മുന്നേറ്റത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നൽകിയ പാസിന് ഫറൂഖ് ചൗധരി കാൽവയ്ക്കാൻ ശ്രമിച്ചെങ്കിലും ഗോളി രഹ്‌നേഷ് അപകടം ഒഴിവാക്കി. കളിയുടെ ഗതിക്കെതിരായി 38-ാം മിനിറ്റിൽ ജംഷഡ്പുർ ലീഡ് നേടി. കോർണറിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡ്രോബറോവ് ജംഷഡ്പുരിന്‍റെ ടിരിയെ വലിച്ചിട്ടു. ഇതിന് സന്ദർശകർക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ഫ്രാൻസിസ്കോ ലൂണയെന്ന പിറ്റിക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ മെസി ബൗളിയെ ബോക്സിൽ വലിച്ചിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിനു പെനൽറ്റി ലഭിച്ചുമില്ല.

54-ാം മിനിറ്റിൽ സിഡോയെ പിൻവലിച്ച് സഹലിനെയും തൊട്ടുപിന്നാലെ നർസാറിയെ തിരിച്ചുവിളിച്ച് പ്രശാന്തിനെയും കളത്തിലിറങ്ങി. ജംഷഡ്പുർ പിറ്റിയെ തിരിച്ചുവിളിച്ച് മലയാളിതാരം സി.കെ. വിനീതിനെയും ഇറക്കി. 71-ാം മിനിറ്റിൽ വിനീതും ഫറൂഖ് ചൗധരിയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജംഷഡ്പുർ ലീഡുയർത്തി. ചൗധരി ബോക്സിലേക്ക് നൽകിയ പന്ത് പിടിച്ചെടുത്ത് വിനീത് തൊടുത്ത ഷോട്ട് രഹ്‌നേഷിനെ കീഴടക്കി.

75-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. സഹൽ അബ്ദുൾ സമദിന്‍റെ അളന്നു മുറച്ച ക്രേസിൽ ചാടി തലവച്ച മെസി ബൗളിക്കു പിഴച്ചില്ല. സ്കോർ 2-1. തുടർച്ചയായ മൂന്നാം മൽസരത്തലാണ് മെസി സ്കോർ ചെയ്യുന്നത്. ഒരു ഗോൾ കൂടി മടക്കി മൽസരത്തിലേക്ക് മടങ്ങുവാനുള്ള ശ്രമങ്ങളായിരുന്നു മഞ്ഞപ്പട പിന്നീട് നടത്തിയത്. ഒടുവിൽ 85-ാം മിനിട്ടിൽ പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. സെയ്ത്യാൻ സിങ്ങിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.

വി.ആർ. ശ്രീജിത്ത്