ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്കാവില്ലെന്നു കേന്ദ്രം. കേരളം, പഞ്ചാബ്, ബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ഭേദഗതി നടപ്പാക്കില്ലെന്നു പറഞ്ഞതിനോടു പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിക്കുകയായിരുന്നു. ഭേദഗതി ബിൽ രാഷ്ട്രപതി വ്യാഴാഴ്ച അംഗീകരിക്കുകയും അന്നുതന്നെ വിജ്ഞാപനം ചെയ്യുകയും ചെയ്തിരുന്നു.
ഭരണഘടനയുടെ ഏഴാം പട്ടികയിൽപ്പെടുന്ന യൂണിയൻ (കേന്ദ്രസർക്കാർ) പട്ടികയിൽ വരുന്ന വിഷയമാണു പൗരത്വം. 97 ഇനങ്ങളാണു കേന്ദ്രത്തിനു മാത്രം നിയമനിർമാണ അധികാരമുള്ള യൂണിയൻ പട്ടികയിലുള്ളത്. അതിലൊന്നാണു പൗരത്വം- കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അതു സംസ്ഥാനത്തു നടപ്പാക്കില്ലെന്നു പറയാൻ മുഖ്യമന്ത്രിമാർക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിയെ ചോദ്യംചെയ്തു മുസ്ലിം ലീഗും മറ്റും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസും കോടതിയിലെത്തുമെന്നാണു സൂചന. ഭേദഗതി ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശം നിഷേധിക്കുന്നതും മതേതരത്വ ആശയം ബലികഴിക്കുന്നതുമാണെന്നാണു പ്രധാന വിമർശനം. വിദേശത്തുനിന്നു വന്നവർക്കും പൗരത്വം നൽകി തങ്ങളുടെ സംസ്ഥാനങ്ങളിൽ കഴിയാൻ അനുവദിക്കുന്നതിനെതിരേയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം.
ഭരണഘടനയുടെ ഏഴാം പട്ടികയിൽപ്പെടുന്ന യൂണിയൻ (കേന്ദ്രസർക്കാർ) പട്ടികയിൽ വരുന്ന വിഷയമാണു പൗരത്വം. 97 ഇനങ്ങളാണു കേന്ദ്രത്തിനു മാത്രം നിയമനിർമാണ അധികാരമുള്ള യൂണിയൻ പട്ടികയിലുള്ളത്. അതിലൊന്നാണു പൗരത്വം- കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അതു സംസ്ഥാനത്തു നടപ്പാക്കില്ലെന്നു പറയാൻ മുഖ്യമന്ത്രിമാർക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിയെ ചോദ്യംചെയ്തു മുസ്ലിം ലീഗും മറ്റും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസും കോടതിയിലെത്തുമെന്നാണു സൂചന. ഭേദഗതി ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശം നിഷേധിക്കുന്നതും മതേതരത്വ ആശയം ബലികഴിക്കുന്നതുമാണെന്നാണു പ്രധാന വിമർശനം. വിദേശത്തുനിന്നു വന്നവർക്കും പൗരത്വം നൽകി തങ്ങളുടെ സംസ്ഥാനങ്ങളിൽ കഴിയാൻ അനുവദിക്കുന്നതിനെതിരേയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം.