ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയിത്ര നൽകിയ ഹർജിയിലാണ് കോടതി നിലപാടറിയിച്ചത്. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ രജിസ്ട്രിയുമായി ബന്ധപ്പെടാൻ നിർദേശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് കനി എന്നിവർ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തൃണമൂൽ എംപി ഹർജി നൽകിയത്. ഹർജി അടിയന്തരമായി തിങ്കളാഴ്ച പരിഗണിക്കണമെന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റീസിന്റെ മുന്പാകെ വിഷയം ഉന്നയിച്ച് എംപിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, കോടതി ആവശ്യം അംഗീകരിച്ചില്ല.
മഹുവ മൊയിത്രയ്ക്കു പിന്നാലെ കോണ്ഗ്രസ് എംപി ജയറാം രമേശ്, ഒരു വിഭാഗം നിയമവിദ്യാർഥികൾ തുടങ്ങിയവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ വ്യാഴാഴ്ച രാത്രിയോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് കനി എന്നിവർ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തൃണമൂൽ എംപി ഹർജി നൽകിയത്. ഹർജി അടിയന്തരമായി തിങ്കളാഴ്ച പരിഗണിക്കണമെന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റീസിന്റെ മുന്പാകെ വിഷയം ഉന്നയിച്ച് എംപിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, കോടതി ആവശ്യം അംഗീകരിച്ചില്ല.
മഹുവ മൊയിത്രയ്ക്കു പിന്നാലെ കോണ്ഗ്രസ് എംപി ജയറാം രമേശ്, ഒരു വിഭാഗം നിയമവിദ്യാർഥികൾ തുടങ്ങിയവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ വ്യാഴാഴ്ച രാത്രിയോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.