ന്യൂഡൽഹി: ക്രിസ്മസ് രാത്രിയിൽ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നുള്ള ക്രിസ്മസ് കുർബാനയും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവും ഇന്ത്യയിലെങ്ങും ദൂരദർശൻ തൽസമയ സംപ്രേഷണം ചെയ്യും. ഡിഡി നാഷണൽ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്രിസ്മസിന്റെ രണ്ടു പരിപാടികളും രാജ്യത്താകെ എല്ലാ ദൂരദർശൻ കേന്ദ്രങ്ങളും ഇംഗ്ലീഷിലുള്ള കമന്ററിയോടു കൂടി തത്സമയം സംപ്രേഷണം ചെയ്യണമെന്നു ദുർദർശൻ ഡയറക്ടർ ജനറൽ സർക്കുലറിൽ നിർദേശിച്ചു.
ക്രിസ്മസ് ദിനമായ 25നു പുലർച്ചെ ഇന്ത്യൻ സമയം പുലർച്ചെ 1.55 മുതൽ നാലു വരെയാണു വത്തിക്കാനിൽ നിന്നുള്ള പാതിരാ കുർബാനയുടെ തത്സമയ സംപ്രേഷണം. 24നു രാത്രി വത്തിക്കാൻ സമയം 8.25 മുതൽ 11.30 വരെയാണു മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ കർമങ്ങൾ. ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4.30 മുതൽ അഞ്ചു വരെ ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശവും തത്സമയം ദൂരദർശനിൽ കാണാനാകും. വത്തിക്കാൻ സമയം ബുധനാഴ്ച രാവിലെ 11 മുതൽ അര മണിക്കൂറാണു മാർപാപ്പയുടെ സന്ദേശം.
ദൂരദർശന്റെ നാഷണൽ, മലയാളം അടക്കമുള്ള പ്രാദേശിക ചാനലുകൾ എന്നിവയ്ക്കു പുറമേ ലൈവ് വെബ് സ്ട്രീമിംഗിലൂടെയും യുട്യൂബിലൂടെയും ഇന്റർനെറ്റിലും സജീവ സംപ്രേഷണം ഉണ്ടാകുമെന്നു പ്രസാർ ഭാരതി അറിയിച്ചു. ഡിഡി വാർത്താ ചാനലുകളിലും സജീവ സംപ്രേഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ലഭ്യമാക്കും. റോമിൽ നിന്നുള്ള ക്രിസ്മസ് പരിപാടികളുടെ സജീവ സംപ്രേഷണത്തിനുള്ള അവകാശം ലോകരാജ്യങ്ങളിലെല്ലാം വത്തിക്കാൻ സൗജന്യമായി നൽകുന്നുണ്ട്.
മുൻ വർഷങ്ങളിലും ക്രിസ്മസ് കുർബാനയും മാർപാപ്പയുടെ സന്ദേശവും ദൂരദർശനും ആകാശവാണിയും സജീവ സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതിനു കൂടുതൽ പ്രചാരണം നൽകണമെന്നും കുർബാനയും മാർപാപ്പായുടെ സന്ദേശവും മുഴുവനായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചതായാണു സൂചന.
ക്രിസ്മസ് ദിനമായ 25നു പുലർച്ചെ ഇന്ത്യൻ സമയം പുലർച്ചെ 1.55 മുതൽ നാലു വരെയാണു വത്തിക്കാനിൽ നിന്നുള്ള പാതിരാ കുർബാനയുടെ തത്സമയ സംപ്രേഷണം. 24നു രാത്രി വത്തിക്കാൻ സമയം 8.25 മുതൽ 11.30 വരെയാണു മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ കർമങ്ങൾ. ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4.30 മുതൽ അഞ്ചു വരെ ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശവും തത്സമയം ദൂരദർശനിൽ കാണാനാകും. വത്തിക്കാൻ സമയം ബുധനാഴ്ച രാവിലെ 11 മുതൽ അര മണിക്കൂറാണു മാർപാപ്പയുടെ സന്ദേശം.
ദൂരദർശന്റെ നാഷണൽ, മലയാളം അടക്കമുള്ള പ്രാദേശിക ചാനലുകൾ എന്നിവയ്ക്കു പുറമേ ലൈവ് വെബ് സ്ട്രീമിംഗിലൂടെയും യുട്യൂബിലൂടെയും ഇന്റർനെറ്റിലും സജീവ സംപ്രേഷണം ഉണ്ടാകുമെന്നു പ്രസാർ ഭാരതി അറിയിച്ചു. ഡിഡി വാർത്താ ചാനലുകളിലും സജീവ സംപ്രേഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ലഭ്യമാക്കും. റോമിൽ നിന്നുള്ള ക്രിസ്മസ് പരിപാടികളുടെ സജീവ സംപ്രേഷണത്തിനുള്ള അവകാശം ലോകരാജ്യങ്ങളിലെല്ലാം വത്തിക്കാൻ സൗജന്യമായി നൽകുന്നുണ്ട്.
മുൻ വർഷങ്ങളിലും ക്രിസ്മസ് കുർബാനയും മാർപാപ്പയുടെ സന്ദേശവും ദൂരദർശനും ആകാശവാണിയും സജീവ സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതിനു കൂടുതൽ പ്രചാരണം നൽകണമെന്നും കുർബാനയും മാർപാപ്പായുടെ സന്ദേശവും മുഴുവനായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചതായാണു സൂചന.