ന്യൂഡൽഹി: തെലുങ്കാന മാനഭംഗ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് വി.എസ്. സിർപുർകർ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ബോംബെ ഹൈക്കോടതി റിട്ട. ജസ്റ്റീസ് രേഖ പ്രകാശ് സോണ്ടുർ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡി.കെ. കാർത്തികേയൻ എന്നിവരെ സമിതി അംഗങ്ങളായും സുപ്രീംകോടതി നിയമിച്ചു.
ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടാകുന്നതു വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യരുത്. തെലുങ്കാന ഹൈക്കോടതി എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക അന്വേഷണത്തിന് നിർദേശിച്ചതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വെടിവെപ്പ് സംഭവം വ്യാജമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
സംഭവം പോലീസ് ആസൂത്രണം ചെയ്തതാണെന്നുള്ള ഹർജിക്കാരുടെ ആരോപണം കോടതി കണക്കിലെടുത്തില്ല. പോലീസ് ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നു തങ്ങൾ പറയുന്നില്ല. എന്നാൽ, യഥാർഥത്തിൽ എന്താണ് നടന്നതെന്ന് തങ്ങൾക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നതായി കോടതി പറഞ്ഞു.
ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടാകുന്നതു വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യരുത്. തെലുങ്കാന ഹൈക്കോടതി എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക അന്വേഷണത്തിന് നിർദേശിച്ചതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വെടിവെപ്പ് സംഭവം വ്യാജമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
സംഭവം പോലീസ് ആസൂത്രണം ചെയ്തതാണെന്നുള്ള ഹർജിക്കാരുടെ ആരോപണം കോടതി കണക്കിലെടുത്തില്ല. പോലീസ് ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നു തങ്ങൾ പറയുന്നില്ല. എന്നാൽ, യഥാർഥത്തിൽ എന്താണ് നടന്നതെന്ന് തങ്ങൾക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നതായി കോടതി പറഞ്ഞു.