ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമി ക്ഷേത്രം പണിയുന്നതിനായി വിട്ടുനൽകിയ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. മുസ്ലിം വ്യക്തി നിയമ ബോർഡും ഹിന്ദു മഹാസഭയും അടക്കം നൽകിയ 18 ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിൽ പരിശോധിച്ചശേഷം തള്ളിയത്. നവംബർ ഒൻപതിനു പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുന്നതിനു മതിയായ കാരണങ്ങൾ ഹർജിയിൽ പറഞ്ഞിട്ടില്ലെന്നു കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 1.40 മുതൽ ഹർജി പരിശോധിച്ചത്. കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് ഹർജി നൽകിയിട്ടില്ലെങ്കിലും മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള ഏഴ് കക്ഷികളും ഹിന്ദു മഹാസഭ, നിർമോഹി അക്കാഡ എന്നിവരും 40 സാമൂഹ്യ പ്രവർത്തകരും പുനഃപരിശോധന ഹർജി നൽകിയിരുന്നു.
പുനഃപരിശോധന ഹർജി തള്ളിയതോടെ തിരുത്തൽ ഹർജി നൽകുക മാത്രമാണ് നിയമ പോരാട്ടത്തിൽ ശേഷിക്കുന്ന അവസാന പോംവഴി. നേരത്തെ പരിഗണിച്ച അഞ്ചംഗ ബെഞ്ചിനൊപ്പം കോടതിയിലെ മുതിർന്ന മൂന്ന് ജഡ്ജിമാർ കൂടി ചേർന്നാവും തിരുത്തൽ ഹർജിയും പരിശോധിക്കുക. മുൻ ഉത്തരവിൽ പിഴവുകളുണ്ടെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ഹർജിയിൽ കൂടുതൽ നടപടികളിലേക്കു കടക്കാൻ കോടതി തയാറാവുകയുള്ളൂ.
ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 1.40 മുതൽ ഹർജി പരിശോധിച്ചത്. കേസിലെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോർഡ് ഹർജി നൽകിയിട്ടില്ലെങ്കിലും മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ള ഏഴ് കക്ഷികളും ഹിന്ദു മഹാസഭ, നിർമോഹി അക്കാഡ എന്നിവരും 40 സാമൂഹ്യ പ്രവർത്തകരും പുനഃപരിശോധന ഹർജി നൽകിയിരുന്നു.
പുനഃപരിശോധന ഹർജി തള്ളിയതോടെ തിരുത്തൽ ഹർജി നൽകുക മാത്രമാണ് നിയമ പോരാട്ടത്തിൽ ശേഷിക്കുന്ന അവസാന പോംവഴി. നേരത്തെ പരിഗണിച്ച അഞ്ചംഗ ബെഞ്ചിനൊപ്പം കോടതിയിലെ മുതിർന്ന മൂന്ന് ജഡ്ജിമാർ കൂടി ചേർന്നാവും തിരുത്തൽ ഹർജിയും പരിശോധിക്കുക. മുൻ ഉത്തരവിൽ പിഴവുകളുണ്ടെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ഹർജിയിൽ കൂടുതൽ നടപടികളിലേക്കു കടക്കാൻ കോടതി തയാറാവുകയുള്ളൂ.