ന്യൂഡൽഹി: ഒരു വർഷം മുൻപ് ഡൽഹിയിൽ പീഡനത്തിനിരയായ യുവതി കോടതിയിൽ പ്രതിക്കെതിരായി മൊഴി നൽകിയാൽ ഉന്നാവോ പെണ്‍കുട്ടിയുടെ വിധിയായിരിക്കുമെന്ന് ഭീഷണി. ഡൽഹിയിൽനിന്ന് 53 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഭാഗ്പതിലാണ് സംഭവം. ഒരു വർഷം മുന്‍പു നടന്ന സംഭവത്തിൽ ഇന്നാണ് ഡൽഹി കോടതിയിൽ യുവതി മൊഴി നൽകേണ്ടത്. അതിനിടെ, ഇന്നലെ കോടതിയിൽ എതിരായ മൊഴി നൽകിയാൽ ഉന്നാവോയിലെ പെണ്‍കുട്ടിയുടെ വിധിയായിരിക്കും നേരിടേണ്ടി വരികയെന്ന് ഇവരുടെ വീടിന് മുന്നിൽ പോസ്റ്റർ പതിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഡൽഹിയിലെ മുഖർജി നഗറിൽ ഗ്രാമത്തിൽ തന്നെയുള്ള ഒരാൾ യുവതിയെ മാനഭംഗപ്പെടുത്തിയത്. പരാതിയെത്തുടർന്ന് കസ്റ്റഡിയിലായ പ്രതി ബുധനാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. അതിന് പിന്നാലെയാണ് യുവതിയുടെ വീടിന് മുന്നിൽ ഭീഷണിയുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ജൂലൈയിലാണ് ഡൽഹിയിലെ മുഖർജി നഗറിൽ ഗ്രാമത്തിൽ തന്നെയുള്ള ഒരാൾ യുവതിയെ മാനഭംഗപ്പെടുത്തിയത്. പരാതിയെത്തുടർന്ന് കസ്റ്റഡിയിലായ പ്രതി ബുധനാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. അതിന് പിന്നാലെയാണ് യുവതിയുടെ വീടിന് മുന്നിൽ ഭീഷണിയുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.