പെർത്ത്: മാർനസ് ലബുഷെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് സെഞ്ചുറി പൂർത്തിയാക്കിയ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 248 റണ്‍സ് എടുത്തു. മൂന്നാം നന്പർ ബാറ്റ്സ്മാനായെത്തിയ ലബുഷെയ്ൻ 110 റണ്‍സുമായി പുറത്താകാതെനിൽക്കുന്നു. ട്രാവിസ് ഹെഡ് (20 നോട്ടൗട്ട്) ആണ് ലബുഷെയ്നൊപ്പം ക്രീസിൽ.
ഇരുപത്തഞ്ചുകാരനായ ലബുഷെയ്ന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 185, 162 എന്നിങ്ങനെയായിരുന്നു ഓസീസ് താരത്തിന്റെ സ്കോർ. ഡേ-നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർ (43), ജോ ബേണ്‍സ് (ഒന്‍പത്), സ്റ്റീവ് സ്മിത്ത് (43), മാത്യു വേഡ് (12) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ആദ്യദിനം നഷ്ടപ്പെട്ടത്. വാർണറെ പുറത്താക്കാൻ നീൽ വാഗ്നർ എടുത്ത അത്യുജ്വല റിട്ടേണ്‍ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ഇരുപത്തഞ്ചുകാരനായ ലബുഷെയ്ന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 185, 162 എന്നിങ്ങനെയായിരുന്നു ഓസീസ് താരത്തിന്റെ സ്കോർ. ഡേ-നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർ (43), ജോ ബേണ്‍സ് (ഒന്‍പത്), സ്റ്റീവ് സ്മിത്ത് (43), മാത്യു വേഡ് (12) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ആദ്യദിനം നഷ്ടപ്പെട്ടത്. വാർണറെ പുറത്താക്കാൻ നീൽ വാഗ്നർ എടുത്ത അത്യുജ്വല റിട്ടേണ്‍ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി.